ആപ്പ്ജില്ല

ഒടുവിൽ നന്ദീഗ്രാമിൽ സുവേന്ദു അധികാരിയെ പിന്നിലാക്കി മമത വിജയിച്ചു; ഭൂരിപക്ഷം 1200 മാത്രം

231 സീറ്റുകളിലെ ഫലസൂചനകള്‍ വരുമ്പോള്‍ തൃണമൂൽ കോൺഗ്രസ് 216 ഇടത്ത് മുന്നേറുമ്പോള്‍ ബിജെപി 75 മണ്ഡലത്തിലും മുന്നേറുകയാണ്. ഇടത് പാര്‍ട്ടികള്‍ മൂന്നിടത്തുമാണ് മുന്നേറുന്നത്.

Samayam Malayalam 2 May 2021, 4:50 pm
കൊൽക്കത്ത: ആശങ്കയ്ക്കും ശക്തമായ പോരാട്ടത്തിനും അവസാനം മമതാ ബാനര്‍ജിക്ക് വിജയം. നന്ദീഗ്രാമിൽ നടന്ന മത്സരത്തിൽ ബിജെപിയുടെ സുവേന്ദു അധികാരിയെ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമത വിജയിച്ചിരിക്കുന്നത്.
Samayam Malayalam Suvendu Adhikari Vs Mamata Banerjee
സുവേന്ദു അധികാരി


രാജ്യത്ത് തന്നെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന പശ്ചിമബംഗാളിൽ നിന്നും ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ ബിജെപി വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പലയിടത്തും നടന്നത്. എന്നാൽ, വൈകാതെ തന്നെ തിരികെ പിടിക്കാൻ സാധിച്ചു.

നന്ദിഗ്രാമിൽ ഏറെ നേരം ബി‌ജെപി നേതാവ് സുവേന്ദു അധികാരി മുന്നിലെത്തിയിരുന്നു. ടി‌എം‌സി എതിരാളിയും മുഖ്യമന്ത്രിയുമായ മമത ബാനർജിയോട് എണ്ണായിരത്തിലധികം വോട്ടുകൾക്കാണ് അധികാരി മുന്നിലെത്തിയത്.

രാവിലെ ഏട്ട് മണിയോടെ ഫലം എണ്ണിത്തുടങ്ങിയപ്പോള്‍ മുതൽ സുവേന്ദു തന്നെയാണ് മുന്നിൽ നിന്നിരുന്നത്.

അതേസമയം, ബിജെപിക്ക് മുൻ വർഷത്തേക്കാൾ മെച്ചമുണ്ടാക്കുവാൻ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. 231 സീറ്റുകളിലെ ഫലസൂചനകള്‍ വരുമ്പോള്‍ തൃണമൂൽ കോൺഗ്രസ് 216 ഇടത്ത് മുന്നേറുമ്പോള്‍ ബിജെപി 75 മണ്ഡലാണ്ത്തി മുന്നേറിയിരിക്കുന്നത്. അതേസമയം, ഇടത് പാര്‍ട്ടികള്‍ക്ക് ഒരിടത്ത് പോലും മുന്നേറാൻ സാധിച്ചിട്ടില്ല.

ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ശക്തമായ പ്രചരണമാണ് നടത്തിയിരുന്നത്. അതേസമയം, ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ് അടക്കമുള്ള മുന്നണികള്‍ക്കും യാതൊരു വിധ നേട്ടങ്ങളുമില്ലെന്നാണ് ലഭിക്കുന്ന സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്