ആപ്പ്ജില്ല

കടലോരത്ത് പ്ലാസ്റ്റിക്കുകള്‍ പെറുക്കി പ്രധാനമന്ത്രി: 'സ്വച്ഛഭാരതം മോഡൽ'

മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരനായ ജയരാജിന് കൈമാറുകയും ചെയ്യുന്നുണ്ട്.

Samayam Malayalam 12 Oct 2019, 10:28 am
മഹാബലിപുരം: കടലോരത്ത് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ പരമ്പരാഗത വേഷമായ വെള്ള മുണ്ടും വേഷ്ടിയും അണിഞ്ഞെത്തിയ മോദി ആളുകളെ വീണ്ടും കയ്യിലെടുക്കാന്‍ എത്തിയിരിക്കുകയാണ്. അദ്ധേഹത്തിന്‍റെ ട്വിറ്ററിലൂടെ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
Samayam Malayalam New Project - 2019-10-12T101232.490


മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരനായ ജയരാജിന് കൈമാറുകയും ചെയ്യുന്നുണ്ട്. വീഡിയോയില്‍ മോദിയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മൂന്നു വര്‍ഷത്തിനകം രാജ്യത്തെ മുക്തമാക്കുകയാണ് സ്വച്ഛഭാരത മിഷന്റെ അടുത്ത ലക്ഷ്യമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോദി. വ്യാപാരം മുതല്‍ ഭീകരവാദം വരെയുള്ള വിഷയങ്ങള്‍ ഇന്ത്യ ചൈന ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമായി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിന്‍ പിങും രണ്ട് മണിക്കൂറിലേറെ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്. അതേസമയം ഇന്നത്തെ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ ചൈന ഉച്ചകോടി ശനിയാഴ്ച സമാപിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്