ഹരിദ്വാര്‍: അറുപത് വര്‍ഷത്തിലേറെയായി റിഷികേഷിലെ ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകിയത് ഒരുകോടി രൂപ. സ്വാമി ശങ്കർദാസ് എന്ന വ്യക്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് രാമക്ഷേത്രത്തിനായി കൈമാറിയത്. തന്റെ ഗുരു താത് വാലേ ബാബായുടെ ഗുഹകളില്‍ കഴിയവെ ഇവിടെയത്തിയ ഭക്തർ നൽകിയ സംഭാവനയിൽ നിന്നുള്ള പണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു, റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ബ്രാഞ്ചിലാണ് ഇദ്ദേഹം ചെക്കുമായെത്തിയത്. എന്നാൽ ചെക്ക് നൽകിയപ്പോൾ ബാങ്ക് ജീവനക്കാർക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അക്കൗണ്ട് പരിശോധിച്ച് ഇത്രയധികം തുകയുണ്ടെന്ന് സ്ഥിരീകരിക്കുന്നതുവരെ തങ്ങൾക്ക് ഇത്രയും തുക ഉണ്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് ഇവർ പറയുന്നത്.
Also Read : പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാർ; നിലപാട് വ്യക്തമാക്കി ഷമാ മുഹമ്മദ്
പിന്നീട് ആർഎസ്എസ് നേതാക്കളെ ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് ചെക്ക് കൈമാറുന്നത്. ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇവിടെ എത്തിയതെന്ന് ആര്‍എസ്എസിന്റെ റിഷികേഷിലെ നേതാവ് സുദ്മാ സിംഗാള്‍ പറഞ്ഞു. 'സ്വാമി ശങ്കർ ദാസ് രാം മന്ദിർ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നൽകാൻ ആഗ്രഹിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഞങ്ങൾ ബാങ്കിലെത്തിയത്. പണമായി നൽകാൻ കഴിയാത്തതിനാൽ അദ്ദേഹം ചെക്കാണ് നൽകിയത്. ഞങ്ങൾ അദ്ദേഹത്തിന് രസീതും നൽകി,' സിംഗാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സംഭാവന നല്കുന്ന വിവരം രഹസ്യമായിരിക്കണമെന്ന് ശങ്കര്‍ദാസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന കാരണത്താൽ വിവരം മാധ്യമങ്ങള്‍ക്ക് നൽകാൻ സമ്മതിക്കുകയായിരുന്നു. പ്രദേശത്ത് 'ഫക്കദ് ബാബാ' എന്നാണ് ശങ്കര്‍ദാസ് അറിയപ്പെടുന്നത്. ദാനമായി ലഭിക്കുന്ന പണവും ഭക്ഷണവും ഉപയോഗിച്ചാണ് ഇദ്ദേഹം ജീവിക്കുന്നത്.
Also Read : പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാർ; നിലപാട് വ്യക്തമാക്കി ഷമാ മുഹമ്മദ്
പിന്നീട് ആർഎസ്എസ് നേതാക്കളെ ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് ചെക്ക് കൈമാറുന്നത്. ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇവിടെ എത്തിയതെന്ന് ആര്‍എസ്എസിന്റെ റിഷികേഷിലെ നേതാവ് സുദ്മാ സിംഗാള്‍ പറഞ്ഞു. 'സ്വാമി ശങ്കർ ദാസ് രാം മന്ദിർ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നൽകാൻ ആഗ്രഹിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഞങ്ങൾ ബാങ്കിലെത്തിയത്. പണമായി നൽകാൻ കഴിയാത്തതിനാൽ അദ്ദേഹം ചെക്കാണ് നൽകിയത്. ഞങ്ങൾ അദ്ദേഹത്തിന് രസീതും നൽകി,' സിംഗാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സംഭാവന നല്കുന്ന വിവരം രഹസ്യമായിരിക്കണമെന്ന് ശങ്കര്‍ദാസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന കാരണത്താൽ വിവരം മാധ്യമങ്ങള്‍ക്ക് നൽകാൻ സമ്മതിക്കുകയായിരുന്നു. പ്രദേശത്ത് 'ഫക്കദ് ബാബാ' എന്നാണ് ശങ്കര്‍ദാസ് അറിയപ്പെടുന്നത്. ദാനമായി ലഭിക്കുന്ന പണവും ഭക്ഷണവും ഉപയോഗിച്ചാണ് ഇദ്ദേഹം ജീവിക്കുന്നത്.