ആപ്പ്ജില്ല

കർഷക മാർച്ച്: സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പാർലമെന്‍റിനു സമീപത്തേക്ക് കടക്കുക എന്ന ലക്ഷ്യവുമായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്. മാര്‍ച്ച് ഏതുവിധേനയും തടയുമെന്നാണ് പോലീസ് നിലപാട്

Samayam Malayalam 26 Nov 2020, 4:22 pm
ഗുരുഗ്രാം: കേന്ദ്ര സർക്കാരിനെതിരായ കർഷക മാർച്ചിൽ പങ്കെടുത്ത സ്വരാജ് അഭിയാൻ നേതാവും സാമൂഹ്യ പ്രവർത്തകനുമായ യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിനൊപ്പം പ്രതിഷേധിക്കുകയായിരുന്ന ഗുരുഗ്രാമിൽ നിന്നുള്ള കർഷകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Samayam Malayalam yogendra yadav
യോഗേന്ദ്ര യാദവ് (ഫയൽ തിത്രം). PHOTO: PTI


ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രാകരം മൊകാല്‍വാസ് ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്ക് ആണ് യോഗേന്ദ്ര യാദവിനെയും മറ്റു കർഷകരെയും കൊണ്ടുപോയിരിക്കുന്നത്. കസ്റ്റഡിയ്ക്ക് പിന്നാലെ തങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് യോഗേന്ദ്ര യാദവ് പ്രതികരിച്ചത്.

Also Read : മാർച്ച് തടഞ്ഞ് പോലീസ്; കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും

കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക നയങ്ങൾക്കെതിരെ ഇന്നും നാളെയുമായാണ് കർഷക മാർച്ച് നടക്കുന്നത്. 'ഡൽഹി ചലോ' എന്ന് പേരിട്ടിരിക്കുന്ന മാർച്ച് ഡൽഹിയിലേക്കെത്തുന്നത് പോലീസ് തടയുകയാണ്. ബാരിക്കേഡുകൾ തീർത്താണ് കർഷകരെ തടയുന്നത്. ഹരിയാനയിലെ അംബാലയിൽ കർഷകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു.

പലയിടത്തും കർഷകർ ബാരിക്കേഡുകൾ കടന്ന് മുന്നേറുയും ചെയ്തിരുന്നു. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് ഏതുവിധേനയും തടയുമെന്നാണ് പോലീസ് നിലപാട്. പാർലമെന്‍റിനു സമീപത്തേക്ക് കടക്കുക എന്ന ലക്ഷ്യവുമായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.

Also Read : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് വെറും സംവാദ വിഷയമല്ല; രാജ്യത്തിന്‍റെ ആവശ്യമെന്ന് പ്രധാനമന്ത്രി

മാർച്ചിന് അനുമതി നിഷേധിച്ചതായി ഡൽഹി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ കർഷക സംഘടനകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ തള്ളിയതായും ഇത് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്