ആഗ്ര: രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ താജ്മഹലിന്റെ പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി അധികൃതർ അറിയിച്ചു. താജ്മഹലിന്റെ ഗേറ്റിനും അഞ്ച് അടി ഉയരമുള്ള താഴികക്കുടങ്ങൾക്കും ഒരു റെയിലിംഗിനും നാശനഷ്ടമുണ്ടായതായി അധികൃതര്‍ പറയുന്നു. താജ്മഹലില്‍ പ്രവേശിക്കുന്നതിന് പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇരുന്നൂറോളം വൃക്ഷങ്ങൾ കാറ്റിൽ കടപുഴകി വീണു. കൊറോണ വൈറസ് രോഗം പടരാതിക്കാന്‍ രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ മാർച്ച് പകുതി മുതൽ ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ അടച്ചിട്ടിരിക്കുകയാണ്.
Also Read: പിണറായി സർക്കാരിൽ ഇനിയും പ്രതീക്ഷയുണ്ട്, രാഷ്ട്രീയ പ്രവേശനത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും: ജേക്കബ് തോമസ്
Also Read: വെട്ടുകിളിയെ പിടിച്ച് ബിരിയാണി ഉണ്ടാക്കി ഗ്രാമവാസികള്‍!! എന്നെ കാണാന്‍ കഴിയാത്തത് ഭാഗ്യമെന്ന് കൊറോണ; വൈറലായ ട്രോളുകള്‍ കാണാം
ഉത്തർപ്രദേശിലെ രണ്ട് ജില്ലകളിൽ വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ 13 പേർ ആണ് മരിച്ചത്. കഴിഞ്ഞ വർഷം മധ്യപ്രദേശിൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഉണ്ടായ ഇടിമിന്നലിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു.
കാറ്റില്‍ കടപുഴകി വീണ മരങ്ങളുടെ അടിയില്‍പെട്ട് മൂന്നു പേർ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Also Read: 37 ഏക്കർ തടാകത്തില്‍ 50,000 മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം