ആപ്പ്ജില്ല

ഭാര്യയെ കൊന്ന് വെട്ടിനുറുക്കിയ സംവിധായകൻ അറസ്റ്റിൽ

സന്ധ്യയുടെ ശരീരഭാഗങ്ങൾ പള്ളിക്കരണിയിൽ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നാണ് കണ്ടെടുത്തത്. തലയടക്കമുള്ള ഭാഗങ്ങൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജനുവരി 19 നാണ് സന്ധ്യയെ ബാലകൃഷ്ണൻ കൊലപ്പെടുത്തിയത്.

Samayam Malayalam 12 Feb 2019, 12:11 am

ഹൈലൈറ്റ്:

  • കാതൽ ഇളവസം എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമാണ് ബാലകൃഷ്ണൻ
  • കോർപ്പറേഷൻ തൊഴിലാളികളാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്
  • മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നാണ് സന്ധ്യയുടെ കൈകാലുകൾ ലഭിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam balakrishnan sandhya
ചെന്നൈ: ക്രൂരമായി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച തമിഴ് സംവിധായകൻ അറസ്റ്റിൽ. തമിഴ് ചലച്ചിത്ര സംവിധായകൻ എസ്. ആർ ബാലകൃഷ്ണനാണ് ഭാര്യ സന്ധ്യ (35) യെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായത്.
സന്ധ്യയുടെ ശരീരഭാഗങ്ങൾ പള്ളിക്കരണിയിൽ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നാണ് കണ്ടെടുത്തത്. തലയടക്കമുള്ള ഭാഗങ്ങൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജനുവരി 19 നാണ് സന്ധ്യയെ ബാലകൃഷ്ണൻ കൊലപ്പെടുത്തിയത്. ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും തമ്മിൽ പിരിഞ്ഞു താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പൊങ്കൽ സമയത്ത് തർക്കം പരിഹരിക്കാനായി ജഫർഖാൻ പേട്ടിലുള്ള വീട്ടിലെത്തിയ സന്ധ്യയെ ബാലകൃഷ്ണൻ കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം അവരുടെ ശരീരഭാഗങ്ങൾ ബാലകൃഷ്ണൻ കോടമ്പാക്കം, എംജിആർ നഗർ തുടങ്ങിയ ഭാഗങ്ങളിലുള്ള കുപ്പത്തൊട്ടികളിൽ ഉപേക്ഷിച്ചു.


കോർപ്പറേഷൻ തൊഴിലാളികളാണ് സന്ധ്യയുടെ ശരീരഭാഗങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെടുത്തത്. പോലീസ് കസ്റ്റഡിയിലായ ശേഷം ബാലകൃഷ്ണൻ പരസ്‌പരവിരുദ്ധമായ മറുപടി പറഞ്ഞത് കേസിൽ വഴിത്തിരിവായി. സന്ധ്യയുടെ അവിഹിതബന്ധം കാരണമാണ് തങ്ങൾ തമ്മിൽ തർക്കമുണ്ടായതെന്ന് ബാലകൃഷ്ണൻ മൊഴി നൽകി. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന സന്ധ്യയെ 17 വർഷം മുൻപാണ് ബാലകൃഷ്ണൻ പ്രണയിച്ച് വിവാഹം കഴിച്ചത്. 2015ൽ പുറത്തിറങ്ങിയ 'കാതൽ ഇളവസം' എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ബാലകൃഷ്‌ണൻ ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്