ഒരിടവേളയ്ക്ക് ശേഷം തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ ഭിന്നത അതിരൂക്ഷം. എടപ്പാടി കെ പളനിസ്വാമി ഒ പനീർസെൽവം പക്ഷങ്ങൾ തമ്മിലാണ് അഭിപ്രായ വിത്യാസങ്ങൾ രൂക്ഷമായിരിക്കുന്നത്. Also Read : ഭരണപ്രതിസന്ധി: ശിവസേനയിൽ വിമതനീക്കം, ഒരു മന്ത്രിയടക്കം എംഎൽഎമാർ റിസോർട്ടിൽ; മഹാരാഷ്ട്രയിൽ സർക്കാർ വീഴുമോ?
2017ന് സമാനമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് എഐഎഡിഎംകെയിൽ ഉള്ളതെന്നാണ് തമിഴ്നാട് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പാർട്ടിക്കുള്ളിൽ ഏകീകൃതമായ നേതൃത്വം ആവശ്യമാണെന്ന് എടപ്പാടി കെ പളനിസ്വാമി പക്ഷം ഉന്നയിക്കുന്നത്. എങ്കിൽ പാർട്ടി ജനറൽ കൗൺസിൽ യോഗം മാറ്റിവയ്ക്കണമെന്ന് ഒപിഎസ് ക്യാമ്പിന്റെ ആവശ്യം.
വ്യാഴാഴ്ച ജനറൽ കൗൺസിൽ യോഗം ചേരാൻ നിശ്ചയിച്ചിരുന്നത്. നിലവിലെ രണ്ട് നേതാക്കളുടെ നേതൃത്വത്തെ ഒഴിവാക്കി ഒരു നേതാവിനെ തെരഞ്ഞെടുക്കുക എന്ന ആവശ്യം ശക്തമാകുന്നുണ്ട്.
അഭിപ്രായ വിത്യാസങ്ങൾക്ക് പുറമെ, പ്രത്യക്ഷത്തിൽ എഐഎഡിഎംകെയുടെ മുതിർന്ന എക്സിക്യൂട്ടീവുകൾ ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഒപിഎസ് ഇപിഎസ് പക്ഷക്കാർ പരസ്‌പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ.
പാർട്ടിയുടെ ജനറൽ ബോഡി മീറ്റിങ്ങിന് മുന്നോടിയായി വിവിധ ജില്ലാ സെക്രട്ടറിമാരുമായി യോഗങ്ങൾ ചേർന്നിരുന്നു. പാർട്ടിയുടെ അമരത്തേക്ക് ഒരു നേതാവിനെ കൊണ്ടുവരുന്നതിനേക്കുറിച്ച് അന്വേഷിക്കാനാണ് തിരക്കിട്ട യോഗങ്ങൾ നടക്കുന്നത്.
Also Read : 'മോദിയുടെ മരണം ഹിറ്റ്ലറുടേത് പോലെയാകും'; അഗ്നിപഥ് വിഷയത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി
പാർട്ടിക്കുള്ളിൽ വിഭാഗീയത നിലനിൽക്കെ ഒപിഎസ് പക്ഷം ശശികലയുമായി അടുക്കുന്നുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. പാർട്ടിയിലെ ശക്തമായ സാന്നിദ്ധ്യമായി ശശികലയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും പനീർസെൽവം ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, പാർട്ടിയിലേക്ക് ശശികലയെ പാർട്ടിയിലേക്ക് തിരികെ എത്തിക്കുന്നതിൽ ഇപിഎസ് പക്ഷത്തിന് അനുകൂലമായ നിലപാടുകളില്ലെന്നതും ശ്രദ്ധേയമാണ്.
പാർട്ടിയുടെ ഭാവിക്ക് വേണ്ടി ഏക നേതൃത്വമാണ് ശരിയായ പരിഹാരമെന്നാണ് എടപ്പാടി വിഭാഗത്തിന്റെ വാദം. എന്നാൽ ഒറ്റ നേതൃത്വത്തിലേക്ക് എത്തിയാൽ തങ്ങളുടെ സ്വാധീനം പൂർണമായും അടിച്ചമർത്തപ്പെടുമെന്ന് ഒപിഎസിന് നന്നായി അറിയാവുന്നത് കൊണ്ടാണ് താൻ അതിന് തയ്യാറാവാത്തത് എന്നുമാണ് റിപ്പോർട്ട്.
എന്നാൽ, ഒപിഎസ് പക്ഷത്തെ അനുകൂലീക്കുന്നവർ കുറവാണെന്നതും തിരിച്ചടിയാണ്. ധർമയുദ്ധത്തിന് സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും ശശികല ഒരാൾ മാത്രമാണ് തനിക്കൊപ്പം നിന്നതെന്നുമാണ് ഒപിഎസ് പക്ഷം പറയുന്നത്.
അതേസമയം, പൊതുയോഗം ആസൂത്രണം ചെയ്തതിന് ശേഷം ഏകനേതൃത്വത്തിന് വേണ്ടിയുള്ള പ്രത്യേക പ്രമേയം പാസാക്കിയാലും ഒന്നും തന്നെ സംഭവിക്കില്ലെന്നാണ് അഭിഭാഷകരുടെ പക്ഷം
പൊതുയോഗം ആസൂത്രണം ചെയ്തതുപോലെ നടന്നതിനുശേഷം ഏക നേതൃത്വത്തിനുള്ള പ്രത്യേക പ്രമേയം പാസാക്കിയാൽ ഒന്നും സംഭവിക്കില്ലെന്ന് അഭിഭാഷകർ പറയുന്നു. പൊതുസമ്മേളനത്തിന് പിന്നാലെ ശശികലയ്‌ക്കെതിരായ കേസ് ഉയർന്ന് വന്നതും ഇതിന് ഉദാഹരണമായി കാണിക്കുന്നു.
Also Read : ഒരു എൻജിൻ തകർന്നു; മരണത്തിൽ നിന്ന് രക്ഷിച്ചത് 185 യാത്രക്കാരെ; ഇതാണ് ആ പൈലറ്റ്; താരമായി മോണിക്ക ഖന്ന
അതേസമയം, പൊതുസമ്മേളനം ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുമെന്നാണ് ഇപിഎസ് പറയുന്നത്.
2017ന് സമാനമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് എഐഎഡിഎംകെയിൽ ഉള്ളതെന്നാണ് തമിഴ്നാട് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പാർട്ടിക്കുള്ളിൽ ഏകീകൃതമായ നേതൃത്വം ആവശ്യമാണെന്ന് എടപ്പാടി കെ പളനിസ്വാമി പക്ഷം ഉന്നയിക്കുന്നത്. എങ്കിൽ പാർട്ടി ജനറൽ കൗൺസിൽ യോഗം മാറ്റിവയ്ക്കണമെന്ന് ഒപിഎസ് ക്യാമ്പിന്റെ ആവശ്യം.
വ്യാഴാഴ്ച ജനറൽ കൗൺസിൽ യോഗം ചേരാൻ നിശ്ചയിച്ചിരുന്നത്. നിലവിലെ രണ്ട് നേതാക്കളുടെ നേതൃത്വത്തെ ഒഴിവാക്കി ഒരു നേതാവിനെ തെരഞ്ഞെടുക്കുക എന്ന ആവശ്യം ശക്തമാകുന്നുണ്ട്.
അഭിപ്രായ വിത്യാസങ്ങൾക്ക് പുറമെ, പ്രത്യക്ഷത്തിൽ എഐഎഡിഎംകെയുടെ മുതിർന്ന എക്സിക്യൂട്ടീവുകൾ ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഒപിഎസ് ഇപിഎസ് പക്ഷക്കാർ പരസ്‌പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ.
പാർട്ടിയുടെ ജനറൽ ബോഡി മീറ്റിങ്ങിന് മുന്നോടിയായി വിവിധ ജില്ലാ സെക്രട്ടറിമാരുമായി യോഗങ്ങൾ ചേർന്നിരുന്നു. പാർട്ടിയുടെ അമരത്തേക്ക് ഒരു നേതാവിനെ കൊണ്ടുവരുന്നതിനേക്കുറിച്ച് അന്വേഷിക്കാനാണ് തിരക്കിട്ട യോഗങ്ങൾ നടക്കുന്നത്.
Also Read : 'മോദിയുടെ മരണം ഹിറ്റ്ലറുടേത് പോലെയാകും'; അഗ്നിപഥ് വിഷയത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി
പാർട്ടിക്കുള്ളിൽ വിഭാഗീയത നിലനിൽക്കെ ഒപിഎസ് പക്ഷം ശശികലയുമായി അടുക്കുന്നുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. പാർട്ടിയിലെ ശക്തമായ സാന്നിദ്ധ്യമായി ശശികലയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും പനീർസെൽവം ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, പാർട്ടിയിലേക്ക് ശശികലയെ പാർട്ടിയിലേക്ക് തിരികെ എത്തിക്കുന്നതിൽ ഇപിഎസ് പക്ഷത്തിന് അനുകൂലമായ നിലപാടുകളില്ലെന്നതും ശ്രദ്ധേയമാണ്.
പാർട്ടിയുടെ ഭാവിക്ക് വേണ്ടി ഏക നേതൃത്വമാണ് ശരിയായ പരിഹാരമെന്നാണ് എടപ്പാടി വിഭാഗത്തിന്റെ വാദം. എന്നാൽ ഒറ്റ നേതൃത്വത്തിലേക്ക് എത്തിയാൽ തങ്ങളുടെ സ്വാധീനം പൂർണമായും അടിച്ചമർത്തപ്പെടുമെന്ന് ഒപിഎസിന് നന്നായി അറിയാവുന്നത് കൊണ്ടാണ് താൻ അതിന് തയ്യാറാവാത്തത് എന്നുമാണ് റിപ്പോർട്ട്.
എന്നാൽ, ഒപിഎസ് പക്ഷത്തെ അനുകൂലീക്കുന്നവർ കുറവാണെന്നതും തിരിച്ചടിയാണ്. ധർമയുദ്ധത്തിന് സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും ശശികല ഒരാൾ മാത്രമാണ് തനിക്കൊപ്പം നിന്നതെന്നുമാണ് ഒപിഎസ് പക്ഷം പറയുന്നത്.
അതേസമയം, പൊതുയോഗം ആസൂത്രണം ചെയ്തതിന് ശേഷം ഏകനേതൃത്വത്തിന് വേണ്ടിയുള്ള പ്രത്യേക പ്രമേയം പാസാക്കിയാലും ഒന്നും തന്നെ സംഭവിക്കില്ലെന്നാണ് അഭിഭാഷകരുടെ പക്ഷം
പൊതുയോഗം ആസൂത്രണം ചെയ്തതുപോലെ നടന്നതിനുശേഷം ഏക നേതൃത്വത്തിനുള്ള പ്രത്യേക പ്രമേയം പാസാക്കിയാൽ ഒന്നും സംഭവിക്കില്ലെന്ന് അഭിഭാഷകർ പറയുന്നു. പൊതുസമ്മേളനത്തിന് പിന്നാലെ ശശികലയ്‌ക്കെതിരായ കേസ് ഉയർന്ന് വന്നതും ഇതിന് ഉദാഹരണമായി കാണിക്കുന്നു.
Also Read : ഒരു എൻജിൻ തകർന്നു; മരണത്തിൽ നിന്ന് രക്ഷിച്ചത് 185 യാത്രക്കാരെ; ഇതാണ് ആ പൈലറ്റ്; താരമായി മോണിക്ക ഖന്ന
അതേസമയം, പൊതുസമ്മേളനം ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുമെന്നാണ് ഇപിഎസ് പറയുന്നത്.