'മാറി നിൽക്ക് ഫോട്ടോ എടുക്കട്ടെ'; ചെന്നൈ പ്രളയത്തിനിടെ ബിജെപി അധ്യക്ഷൻ്റെ ഫോട്ടോഷൂട്ട്, വീഡിയോ വൈറൽ
ചെന്നൈയിലെ കൊളുത്തൂരിൽ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്താണ് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ ആണ്ണാമലൈയും സംഘവും എത്തുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തത്
Samayam Malayalam 10 Nov 2021, 9:06 am
ഹൈലൈറ്റ്:
- ചെന്നൈയിലെ പ്രളയം.
- വെള്ളക്കെട്ടിൽ ഫോട്ടോ ഷൂട്ടുമായി ആണ്ണാമലൈ.
- മാധ്യമങ്ങൾ തേജോവധം ചെയ്യുകയാണെന്ന് ആണ്ണാമലൈ.
ചെന്നൈ: ചെന്നൈയിലെ പ്രളയത്തിനിടെ വള്ളത്തിലിരുന്ന് ഫോട്ടോഷൂട്ട് നടത്തിയ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ ആണ്ണാമലൈ വിവാദത്തിൽ. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം എന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചത്. എന്നാൽ, അണ്ണാമലൈയും സംഘവും വള്ളത്തിലിരുന്ന് ഫോട്ടോ പകർത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്.
നഗരം മഴക്കെടുതിയിൽ തുടരുന്നതിനിടെ ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ നാണക്കേട് ആണെന്ന കുറിപ്പോടെ ഒരു മാധ്യമപ്രവർത്തകനാണ് അണ്ണാമലൈയുടെ വീഡിയോ പുറത്തുവിട്ടത്. ചെന്നൈയിലെ കൊളുത്തൂരിൽ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്താണ് അണ്ണാമലൈയും സംഘവും ഫോട്ടോഷൂട്ട് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഴ കനത്തതിനെ തുടർന്ന് പ്രളയത്തിൽ ചെന്നൈ നഗരത്തിൽ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതിനിടെയാണ് അണ്ണാമലൈയും സംഘവും വള്ളത്തിലിരുന്ന് ചിത്രങ്ങൾ പകർത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ശക്തമായ വെള്ളക്കെട്ടുള്ള പ്രദേശത്ത് വള്ളത്തിൽ ഇരിക്കുന്ന ബിജെപി പ്രസിഡൻ്റിൻ്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. വള്ളത്തിലിരിക്കുന്ന അണ്ണാമലൈയും ഒപ്പമുള്ളവരും ഫോട്ടോ പകർത്തുന്നയാൾക്ക് നിർദേശങ്ങൾ നൽകുകയും ചിത്രം പകർത്തുന്നതിന് ആനുയോജ്യമായ രീതിയിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
നല്ല ഫോട്ടോ ലഭിക്കാൻ അദ്ദേഹം വ്യത്യസ്തമായ ആംഗിളുകൾ നിർദേശിക്കുകയും ഫ്രെയിമിൽ നിന്നും ആളുകളെ മാറ്റി നിർത്തുകയും ചെയ്യുന്നുണ്ട്. ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ സമീപത്ത് നിന്നിരുന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. വീഡിയോ പുറത്തുവന്നതോടെ അണ്ണാമലൈയുടെ പേര് ട്വിറ്ററില്‍ ട്രെൻഡിങ്ങായി. അതേസമയം സംഭവത്തിൽ പ്രതികരണവുമായി അണ്ണാമലൈ രംഗത്തുവന്നു. ഡിഎംകെ അനുകൂല മാധ്യമങ്ങൾ തന്നെ തേജോവധം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കർണാടക പോലീസിലെ സിങ്കം എന്നറിയപ്പെട്ടിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് എൽ മുരുഗൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തമിഴ്‌നാടിന് പുതിയ ദിശയും കാഴ്‌ചപ്പാടും നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ, അതിനാലാണ് ഈ പാർട്ടി താൻ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പോലീസിൽ നിന്ന് രാജിവെച്ചതോടെ തനിക്ക് അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ എന്റെ യജമാനൻ ഇന്ത്യൻ ഭരണഘടനയായിരുന്നു. ഞാൻ ഇപ്പോൾ ഭരണഘടനയ്ക്ക് എതിരല്ല. പക്ഷേ എനിക്ക് ഇപ്പോൾ അഭിപ്രായങ്ങൾ തുറന്ന് പറയാൻ കഴിയുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണ് അണ്ണാമലൈ. രാജ്യത്തോടെ സ്‌നേഹമുള്ളയാളും പ്രധാനമന്ത്രിയെ ആരാധനയോടെ കാണുന്ന വ്യക്തിയുമാണ് താനെന്നും ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഒൻപത് വർഷത്തെ സർവീസിനിടെ മികച്ച ഉദ്യോഗസ്ഥൻ എന്ന പേര് സ്വന്തമാക്കിയ അണ്ണാമലൈ സർവീസിൽ നിന്നും രാജിവെച്ചത് വലിച്ച ചർച്ചകൾക്ക് കാരണമായിരുന്നു. ബെംഗളുരു സൗത്തിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെയാണ് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2019 മേയ് മാസം രാജിവെച്ചത്.
നഗരം മഴക്കെടുതിയിൽ തുടരുന്നതിനിടെ ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ നാണക്കേട് ആണെന്ന കുറിപ്പോടെ ഒരു മാധ്യമപ്രവർത്തകനാണ് അണ്ണാമലൈയുടെ വീഡിയോ പുറത്തുവിട്ടത്. ചെന്നൈയിലെ കൊളുത്തൂരിൽ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്താണ് അണ്ണാമലൈയും സംഘവും ഫോട്ടോഷൂട്ട് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഴ കനത്തതിനെ തുടർന്ന് പ്രളയത്തിൽ ചെന്നൈ നഗരത്തിൽ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതിനിടെയാണ് അണ്ണാമലൈയും സംഘവും വള്ളത്തിലിരുന്ന് ചിത്രങ്ങൾ പകർത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ശക്തമായ വെള്ളക്കെട്ടുള്ള പ്രദേശത്ത് വള്ളത്തിൽ ഇരിക്കുന്ന ബിജെപി പ്രസിഡൻ്റിൻ്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. വള്ളത്തിലിരിക്കുന്ന അണ്ണാമലൈയും ഒപ്പമുള്ളവരും ഫോട്ടോ പകർത്തുന്നയാൾക്ക് നിർദേശങ്ങൾ നൽകുകയും ചിത്രം പകർത്തുന്നതിന് ആനുയോജ്യമായ രീതിയിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
നല്ല ഫോട്ടോ ലഭിക്കാൻ അദ്ദേഹം വ്യത്യസ്തമായ ആംഗിളുകൾ നിർദേശിക്കുകയും ഫ്രെയിമിൽ നിന്നും ആളുകളെ മാറ്റി നിർത്തുകയും ചെയ്യുന്നുണ്ട്. ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ സമീപത്ത് നിന്നിരുന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. വീഡിയോ പുറത്തുവന്നതോടെ അണ്ണാമലൈയുടെ പേര് ട്വിറ്ററില്‍ ട്രെൻഡിങ്ങായി. അതേസമയം സംഭവത്തിൽ പ്രതികരണവുമായി അണ്ണാമലൈ രംഗത്തുവന്നു. ഡിഎംകെ അനുകൂല മാധ്യമങ്ങൾ തന്നെ തേജോവധം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കർണാടക പോലീസിലെ സിങ്കം എന്നറിയപ്പെട്ടിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് എൽ മുരുഗൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തമിഴ്‌നാടിന് പുതിയ ദിശയും കാഴ്‌ചപ്പാടും നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ, അതിനാലാണ് ഈ പാർട്ടി താൻ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പോലീസിൽ നിന്ന് രാജിവെച്ചതോടെ തനിക്ക് അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ എന്റെ യജമാനൻ ഇന്ത്യൻ ഭരണഘടനയായിരുന്നു. ഞാൻ ഇപ്പോൾ ഭരണഘടനയ്ക്ക് എതിരല്ല. പക്ഷേ എനിക്ക് ഇപ്പോൾ അഭിപ്രായങ്ങൾ തുറന്ന് പറയാൻ കഴിയുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണ് അണ്ണാമലൈ. രാജ്യത്തോടെ സ്‌നേഹമുള്ളയാളും പ്രധാനമന്ത്രിയെ ആരാധനയോടെ കാണുന്ന വ്യക്തിയുമാണ് താനെന്നും ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഒൻപത് വർഷത്തെ സർവീസിനിടെ മികച്ച ഉദ്യോഗസ്ഥൻ എന്ന പേര് സ്വന്തമാക്കിയ അണ്ണാമലൈ സർവീസിൽ നിന്നും രാജിവെച്ചത് വലിച്ച ചർച്ചകൾക്ക് കാരണമായിരുന്നു. ബെംഗളുരു സൗത്തിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെയാണ് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2019 മേയ് മാസം രാജിവെച്ചത്.