തഞ്ചാവൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ വിചിത്രമായ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കൽ ചടങ്ങ് അരങ്ങേറി. തണ്ണിമത്തനുമായാണ് സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ എത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിൽ ജനശ്രദ്ധ നേടുന്നതിനായാണ് സന്തോഷ് എന്ന സ്ഥാനാർത്ഥി അസാധാരണമായ ഈ പ്രവൃത്തി ചെയ്തതെന്ന് പറയപ്പെടുന്നു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ നിയോജക മണ്ഡലത്തിലാണ് ഇത്തരത്തിൽ കൗതുകകരമായ സംഭവമുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്ക് അനുവദിച്ച ചിഹ്നമാണ് തണ്ണിമത്തൻ എന്നും അതിനാൽ ഫലവുമായി നാമനിർദേശം സമർപ്പിക്കാനാണ് താൻ എത്തിയതെന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു. ഇത് തുടര്‍ച്ചയായി നാലാം വട്ടമാണ് ഒരേ ചിഹ്നത്തിൽ സന്തോഷ് മത്സരിക്കുന്നത്.
പാര്‍ട്ടി മാറ്റം കൊണ്ടുവരും. സിനിമാ അഭിനേതാക്കളും പരിചയസമ്പന്നരായ രാഷ്ട്രീയക്കാരും വീണ്ടും മത്സരിക്കുന്നത് ഒരു മാറ്റമായി കാണാനാവില്ല, ഞങ്ങളെപ്പോലുള്ളവർക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ചെലവാക്കാൻ തന്റെ കൈയ്യിൽ പണമില്ല. താൻ ആദ്യം മത്സരിക്കുമ്പോള്‍ നൂറ് വോട്ടുകളാണ് ലഭിച്ചത്. അവസാന വട്ടം നാനൂറ് വോട്ടുകള്‍ക്ക് അധികം ലഭിച്ചിരുന്നു. ഇത്തവണ 10,000 വോട്ടുകളിലധികം ലഭിക്കുമെന്നാണ് കരുതുന്നത്. ജനങ്ങള്‍ പിന്തുണച്ചാൽ ചിലപ്പോള്‍ വിജജയിക്കാനും സാധ്യതയുണ്ട്. സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നാഗപട്ടണം നിയമസഭാ മണ്ഡലത്തിൽ നിന്ന് സമാനമായ മറ്റൊരു സംഭവത്തിൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ബാസ്കർ തന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി 20 രൂപ നോട്ടുകൾ നൽകി നാമനിർദ്ദേശം ഫയൽ ചെയ്തു, ഇത് എണ്ണിത്തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ക്ക് വളരെയധികം സമയമെടുത്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 19 ആണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി.
തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്ക് അനുവദിച്ച ചിഹ്നമാണ് തണ്ണിമത്തൻ എന്നും അതിനാൽ ഫലവുമായി നാമനിർദേശം സമർപ്പിക്കാനാണ് താൻ എത്തിയതെന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു. ഇത് തുടര്‍ച്ചയായി നാലാം വട്ടമാണ് ഒരേ ചിഹ്നത്തിൽ സന്തോഷ് മത്സരിക്കുന്നത്.
പാര്‍ട്ടി മാറ്റം കൊണ്ടുവരും. സിനിമാ അഭിനേതാക്കളും പരിചയസമ്പന്നരായ രാഷ്ട്രീയക്കാരും വീണ്ടും മത്സരിക്കുന്നത് ഒരു മാറ്റമായി കാണാനാവില്ല, ഞങ്ങളെപ്പോലുള്ളവർക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ചെലവാക്കാൻ തന്റെ കൈയ്യിൽ പണമില്ല. താൻ ആദ്യം മത്സരിക്കുമ്പോള്‍ നൂറ് വോട്ടുകളാണ് ലഭിച്ചത്. അവസാന വട്ടം നാനൂറ് വോട്ടുകള്‍ക്ക് അധികം ലഭിച്ചിരുന്നു. ഇത്തവണ 10,000 വോട്ടുകളിലധികം ലഭിക്കുമെന്നാണ് കരുതുന്നത്. ജനങ്ങള്‍ പിന്തുണച്ചാൽ ചിലപ്പോള്‍ വിജജയിക്കാനും സാധ്യതയുണ്ട്. സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നാഗപട്ടണം നിയമസഭാ മണ്ഡലത്തിൽ നിന്ന് സമാനമായ മറ്റൊരു സംഭവത്തിൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ബാസ്കർ തന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി 20 രൂപ നോട്ടുകൾ നൽകി നാമനിർദ്ദേശം ഫയൽ ചെയ്തു, ഇത് എണ്ണിത്തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ക്ക് വളരെയധികം സമയമെടുത്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 19 ആണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി.