ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്നാട്ടിലെ നാളെ പൊതു അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. അപകസാധ്യതകൾ നിലനിൽക്കുന്നതിനാൽ പുതുച്ചേരിയിലും ബുധനാഴ്ച പൊതു അവധിയാണ്. കൂടാതെ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: എന്താണ് ഭരണഘടന ദിനം? ആരായിരുന്നു ഇന്ത്യക്ക് അംബേദ്കർ, ഈ ദിവസത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ബുധനാഴ്ച രാത്രി 8 മണിയോടെ നിവാർ ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്വെള്ളിയാഴ്ച വരെ മഴ ശക്തമായി തുടരും. കാരയ്ക്കലിനും മാമല്ല പുരത്തിനുമിടെയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അടുത്ത ആറ് മണിക്കൂറിൽ കാറ്റ് കൂടുതൽ കരുത്താർജ്ജിക്കും. 100 മുതൽ 110 കിലോമീറ്റർവരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റർ വേഗത്തിലാണ് നിലവിലുള്ളത്. ആന്ധ്ര തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ ആറുമണിവരെ ഗതാഗതം നിരോധിച്ചു. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. 24 ട്രെയിന്‍ സര്‍വീസുകളും ഏഴ് ജില്ലകളില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റിയിട്ടുണ്ട്.
Also Read: ഇന്ത്യയുടെ 'മിന്നലാക്രമണം'; അടിയേറ്റത് ചൈനയുടെ നെഞ്ചിൽ, സാമ്പത്തിക നില തകിടം മറിയും
ആര്‍ക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂര്‍, ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു. കാരയ്ക്കല്‍ നാഗപട്ടണം, പെരമ്പൂര്‍ പുതുകോട്ടെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുവാവൂര്‍, അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Also read: എന്താണ് ഭരണഘടന ദിനം? ആരായിരുന്നു ഇന്ത്യക്ക് അംബേദ്കർ, ഈ ദിവസത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ബുധനാഴ്ച രാത്രി 8 മണിയോടെ നിവാർ ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്വെള്ളിയാഴ്ച വരെ മഴ ശക്തമായി തുടരും. കാരയ്ക്കലിനും മാമല്ല പുരത്തിനുമിടെയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അടുത്ത ആറ് മണിക്കൂറിൽ കാറ്റ് കൂടുതൽ കരുത്താർജ്ജിക്കും. 100 മുതൽ 110 കിലോമീറ്റർവരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റർ വേഗത്തിലാണ് നിലവിലുള്ളത്. ആന്ധ്ര തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ ആറുമണിവരെ ഗതാഗതം നിരോധിച്ചു. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. 24 ട്രെയിന്‍ സര്‍വീസുകളും ഏഴ് ജില്ലകളില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റിയിട്ടുണ്ട്.
Also Read: ഇന്ത്യയുടെ 'മിന്നലാക്രമണം'; അടിയേറ്റത് ചൈനയുടെ നെഞ്ചിൽ, സാമ്പത്തിക നില തകിടം മറിയും
ആര്‍ക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂര്‍, ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു. കാരയ്ക്കല്‍ നാഗപട്ടണം, പെരമ്പൂര്‍ പുതുകോട്ടെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുവാവൂര്‍, അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.