ആപ്പ്ജില്ല

രാജമല ദുരന്തത്തിൽ ബന്ധുക്കള്‍ മരിച്ചവര്‍ക്ക് മൂന്ന് ലക്ഷത്തിന്റെ സഹായം പ്രഖ്യാപിച്ച് തമിഴ്നാട്

ഇനി എട്ട് പേരെയാണ് പ്രദേശത്തു നിന്നും കണ്ടെത്താനുള്ളത്. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.

Samayam Malayalam 19 Aug 2020, 8:23 pm
ചെന്നൈ։ മൂന്നാര്‍ രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം നല്‍കുമെന്നാണ് നല്‍കുവാനാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്.
Samayam Malayalam എടപ്പാടി കെ പളനിസ്വാമി
എടപ്പാടി കെ പളനിസ്വാമി


Also Read : പാക് സൈനിക മേധാവിയുടെ മാപ്പപേക്ഷയും വിലപ്പോയില്ല։ മുഖം തിരിച്ച് സൗദി

ട്വീറ്റ് ഇങ്ങനെ,

കേരളത്തിലെ രാജമലയിലെ നയാമക്കാട് തെയില തോട്ടത്തിലെ തൊഴിലാളികള്‍ താമസസ്ഥലത്തിന് മുകളിലേക്ക് മണ്മിടിച്ചില്‍ ഉണ്ടായി ജീവന്‍ നഷ്ടപ്പെട്ട തമിഴ് തൊഴിലാളി കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ഉത്തരവിട്ടു.



തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കാണാതായവര്‍ക്ക് തെരച്ചിൽ തുടരുകയാണ്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനി എട്ട് പേരെയാണ് കണ്ടെത്താനുള്ളത്. പ്രതികൂല കാലവസ്ഥ തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്.

Also Read : കൊവിഡ്-19 വാക്സിൻ എല്ലാവരിലേക്കും എത്തണം։ സമഗ്ര പദ്ധതി തയ്യാറാക്കി ലോകാരോഗ്യ സംഘടന

കേരള സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെ, കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്