ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി തമിഴ്നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിൻവലിച്ചു. ഇതോടെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. Also Read : കരസേനാ മേധാവി വിരമിക്കുന്നു: ജനറൽ നരവനെയ്ക്ക് പകരക്കാരനെ തേടി സേന
അതേസമയം, പൊതുജനാരോഗ്യ വകുപ്പിന്റെ നിർബന്ധിത വാക്സിനേഷൻ വിജ്ഞാപനം പിൻവലിച്ചിട്ടുണ്ടെങ്കിലും, മറ്റ് കൊവിഡ് -19 പ്രോട്ടോക്കോളുകൾ നിലനിൽക്കും. അതായത്, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് തുടരുക.
സംസ്ഥാനത്ത് ഭൂരിപക്ഷം പേർക്കും വാക്സിൻ സ്വീകരിക്കുകയും രോഗബാധ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചത്. നിലവിലെ കണക്ക് പ്രകാരം 18 വയസിന് മുകളിൽ പ്രായമുള്ള 92 ശതമാനം ആളുകൾക്കും ഇതിനോടകം ഒന്നാം ഡോസ് വാക്സിനേഷനും 72 ശതമാനം ആളുകൾക്കും രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ 23 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
ഇന്ത്യയിൽ മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമാണ് കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മഹാരാഷ്ട്രയിൽ മാസ്ക് ധരിക്കുന്നത് ഓരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിർദ്ദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.
Also Read : പ്രശ്നം പരിഹരിക്കാൻ കെപിസിസി; വിശദീകരിക്കാൻ നേതാക്കൾ; കോൺഗ്രസ് - ഐഎൻടിയുസി തര്ക്കം ഒത്തുതീരുന്നു
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിന്റെ അടിസ്ഥാനതത്തിലാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്.
ബംഗാളിൽ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞിരുന്നുവെങ്കിലും മാസ്ക് ധരിക്കുന്നതിൽ മാറ്റമില്ലെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, പൊതുജനാരോഗ്യ വകുപ്പിന്റെ നിർബന്ധിത വാക്സിനേഷൻ വിജ്ഞാപനം പിൻവലിച്ചിട്ടുണ്ടെങ്കിലും, മറ്റ് കൊവിഡ് -19 പ്രോട്ടോക്കോളുകൾ നിലനിൽക്കും. അതായത്, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് തുടരുക.
സംസ്ഥാനത്ത് ഭൂരിപക്ഷം പേർക്കും വാക്സിൻ സ്വീകരിക്കുകയും രോഗബാധ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചത്. നിലവിലെ കണക്ക് പ്രകാരം 18 വയസിന് മുകളിൽ പ്രായമുള്ള 92 ശതമാനം ആളുകൾക്കും ഇതിനോടകം ഒന്നാം ഡോസ് വാക്സിനേഷനും 72 ശതമാനം ആളുകൾക്കും രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ 23 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
ഇന്ത്യയിൽ മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമാണ് കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മഹാരാഷ്ട്രയിൽ മാസ്ക് ധരിക്കുന്നത് ഓരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിർദ്ദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.
Also Read : പ്രശ്നം പരിഹരിക്കാൻ കെപിസിസി; വിശദീകരിക്കാൻ നേതാക്കൾ; കോൺഗ്രസ് - ഐഎൻടിയുസി തര്ക്കം ഒത്തുതീരുന്നു
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിന്റെ അടിസ്ഥാനതത്തിലാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്.
ബംഗാളിൽ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞിരുന്നുവെങ്കിലും മാസ്ക് ധരിക്കുന്നതിൽ മാറ്റമില്ലെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.