ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചത്തലത്തിൽ അടച്ച സ്കൂളുകള്‍ നവംബര്‍16ന് തുറക്കുവാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിൻവലിച്ചു.
Also Read : കണ്‍കെട്ട് വിദ്യയിലൂടെ മോഷണം; തലസ്ഥാനത്ത് ഇറാനിയൻ മോഷണസംഘം പിടിയിൽ
ഒന്‍പത് മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഗവേഷണ കേന്ദ്രങ്ങളും തുറക്കാമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി നേരത്തെ അറിയിച്ചിരുന്നു. നേരത്തെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബറിനു ശേഷം തുറന്നാൽ മതിയെന്നതു പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
16ന് സ്കൂൾ തുറകക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റീസിന് അടക്കം രോഗബാധിച്ചിരിക്കുകയാണെന്നും സ്കൂള്‍ തുറക്കുന്നത് നീട്ടുകയാണ് ഉചിതമെന്നും കോടതി നിരീൾിച്ചിരുന്നു.
കൊറോണ വൈറസിനെ നിയന്ത്രണത്തിലുള്ള സ്കൂൾ തുറന്നാൽ രണ്ടാം രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളും വിവിധ ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട്ടിലെ കോളേജുകളില്‍ പഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്തിനുള്ളിലും ഇതരസംസ്ഥാനങ്ങളിലേക്കും രോഗം പടരാനുള്ള സാധ്യതയുണ്ട്.
കൊവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും ഹര്‍ജിയിൽ സൂചിപ്പിക്കുന്നു. അതിന് പുറമെ, സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് 50 ശതമാനത്തിലധികം രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Also Read : ട്രംപ് നയിച്ച വഴിയിൽ ബൈഡൻ; ഇസ്രായേലുമായുള്ള ബന്ധം സമാധാനപരമാക്കുവാന്‍ അറബ് രാജ്യങ്ങളെ പ്രാത്സാഹാപ്പിക്കും
ഈ മാസം 16 മുതൽ വിദ്യാലയങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. രക്ഷിതാക്കള്‍ എതിര്‍ത്ത സാഹചര്യത്തിൽ പൊങ്കൽ അവധിക്ക് ശേഷമേ തുറക്കാന്‍ സാധിക്കു എന്നാണ് സൂചന.
Also Read : കണ്‍കെട്ട് വിദ്യയിലൂടെ മോഷണം; തലസ്ഥാനത്ത് ഇറാനിയൻ മോഷണസംഘം പിടിയിൽ
ഒന്‍പത് മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഗവേഷണ കേന്ദ്രങ്ങളും തുറക്കാമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി നേരത്തെ അറിയിച്ചിരുന്നു. നേരത്തെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബറിനു ശേഷം തുറന്നാൽ മതിയെന്നതു പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
16ന് സ്കൂൾ തുറകക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റീസിന് അടക്കം രോഗബാധിച്ചിരിക്കുകയാണെന്നും സ്കൂള്‍ തുറക്കുന്നത് നീട്ടുകയാണ് ഉചിതമെന്നും കോടതി നിരീൾിച്ചിരുന്നു.
കൊറോണ വൈറസിനെ നിയന്ത്രണത്തിലുള്ള സ്കൂൾ തുറന്നാൽ രണ്ടാം രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളും വിവിധ ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട്ടിലെ കോളേജുകളില്‍ പഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്തിനുള്ളിലും ഇതരസംസ്ഥാനങ്ങളിലേക്കും രോഗം പടരാനുള്ള സാധ്യതയുണ്ട്.
കൊവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും ഹര്‍ജിയിൽ സൂചിപ്പിക്കുന്നു. അതിന് പുറമെ, സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് 50 ശതമാനത്തിലധികം രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Also Read : ട്രംപ് നയിച്ച വഴിയിൽ ബൈഡൻ; ഇസ്രായേലുമായുള്ള ബന്ധം സമാധാനപരമാക്കുവാന്‍ അറബ് രാജ്യങ്ങളെ പ്രാത്സാഹാപ്പിക്കും
ഈ മാസം 16 മുതൽ വിദ്യാലയങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. രക്ഷിതാക്കള്‍ എതിര്‍ത്ത സാഹചര്യത്തിൽ പൊങ്കൽ അവധിക്ക് ശേഷമേ തുറക്കാന്‍ സാധിക്കു എന്നാണ് സൂചന.