പാലക്കാട്: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങള്‍ക്കും തമിഴ്നാട് അതിര്‍ത്തിയിൽ പരിശോധിക്കുന്നു. Also Read : സീറ്റ് തര്‍ക്കം: എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ് വിജയകാന്ത്
തമിഴ്നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമാണ് കടത്തി വിടൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനാണ് ഇത്തരത്തിൽ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടിലേക്ക് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കോയമ്പത്തൂര്‍ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ച മുതലാണ് ഇത്തരത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവും അതിര്‍ത്തിയിൽ പരിശോധിക്കുന്നുണ്ട്.
എന്നാൽ, കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിൽ ഗതാഗത സെക്രട്ടറി കെ. ആര്‍. ജ്യോതിലാൽ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് അറിയിച്ചത്.
Also Read : പൊന്നാനിയിൽ പുനർചിന്തനത്തിന് സിപിഎം; ജലീലിനെ മത്സരിപ്പിച്ചേക്കും
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന 13 ചെക്ക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിനെ കൂടാതെ തദ്ദേശവകുപ്പ് പോലീസ് എന്നിവയുള്‍പ്പടുന്ന സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.
അതേസമയം, കേരളത്തിൽ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് നടപടി ബാധകമല്ല. ഇ-പാസ് തമിഴ്നാട് സർക്കാരിന്റെ വെബിസൈറ്റിൽ നിന്നാണ് ലഭ്യമാക്കുക.
തമിഴ്നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമാണ് കടത്തി വിടൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനാണ് ഇത്തരത്തിൽ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടിലേക്ക് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കോയമ്പത്തൂര്‍ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ച മുതലാണ് ഇത്തരത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവും അതിര്‍ത്തിയിൽ പരിശോധിക്കുന്നുണ്ട്.
എന്നാൽ, കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിൽ ഗതാഗത സെക്രട്ടറി കെ. ആര്‍. ജ്യോതിലാൽ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് അറിയിച്ചത്.
Also Read : പൊന്നാനിയിൽ പുനർചിന്തനത്തിന് സിപിഎം; ജലീലിനെ മത്സരിപ്പിച്ചേക്കും
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന 13 ചെക്ക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിനെ കൂടാതെ തദ്ദേശവകുപ്പ് പോലീസ് എന്നിവയുള്‍പ്പടുന്ന സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.
അതേസമയം, കേരളത്തിൽ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് നടപടി ബാധകമല്ല. ഇ-പാസ് തമിഴ്നാട് സർക്കാരിന്റെ വെബിസൈറ്റിൽ നിന്നാണ് ലഭ്യമാക്കുക.