Please enable javascript.Senthil Balaji Benami,'സെന്തിൽ ബാലാജിയുടെ ബിനാമി ലക്ഷ്മി, 25 കോടിയുടെ ഭൂമി വാങ്ങിയത് 10 ലക്ഷം കാണിച്ച്': ഇഡി - tamil nadu minister senthil balaji arrest ed claims land benami deal - Samayam Malayalam

'സെന്തിൽ ബാലാജിയുടെ ബിനാമി ലക്ഷ്മി, 25 കോടിയുടെ ഭൂമി വാങ്ങിയത് 10 ലക്ഷം കാണിച്ച്': ഇഡി

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 15 Jun 2023, 1:24 pm
Subscribe

പിന്നീട്, ലക്ഷ്മി ഈ ഭൂമി മന്ത്രിയുടെ അനന്തരവൾക്ക് ഇഷ്ടദാനമായി നൽകുകയായിരുന്നുവെന്നും കണ്ടെത്തി. 2016 കാലഘട്ടത്തിൽ 9 കോടി രൂപ മൂല്യമുണ്ടായിരുന്ന ഭൂമിക്ക്, എന്നാൽ ഇപ്പോൾ 25 കോടിയിലധികമാണ് മൂല്യം

ഹൈലൈറ്റ്:

  • ലക്ഷ്മി ഈ ഭൂമി മന്ത്രിയുടെ അനന്തരവൾക്ക് ഇഷ്ടദാനമായി നൽകുകയായിരുന്നുവെന്നും കണ്ടെത്തി
  • 2016 കാലഘട്ടത്തിൽ 9 കോടി രൂപ മൂല്യമുണ്ടായിരുന്ന ഭൂമിക്ക് ഇപ്പോൾ 25 കോടിയിലധികമാണ് മൂല്യം
Tamil Nadu Electricity Minister V Senthil Balaji
മന്ത്രി സെന്തിൽ ബാലാജി
ചെന്നൈ: ഇന്നലെ അറസ്റ്റിലായ തമിഴ്നാട് വൈദ്യുത - എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബിനാമി സ്വത്തുക്കൾ കണ്ടെത്തിയതായി ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബന്ധുക്കളുടെ പേരിൽ ബിനാമി ഇടപാടായി വാങ്ങിയ സ്വത്തുക്കൾക്ക് പണം മുടക്കിയത് സെന്തിലാണെന്നാണ് ഇഡിയുടെ വാദം.
Also Read : മാതാപിതാക്കളുടെ ജീവനറ്റ ശരീരത്തിനടുത്ത് ആറ് ദിവസം പ്രായമുള്ള കുഞ്ഞ് കിടന്നത് മൂന്ന് ദിവസം: ഒടുവിൽ ജീവിതത്തിലേക്ക്

ബാലാജിയുടെ ബിനാമിയായ ബന്ധു 25 കോടിയിലധികം വിലയുള്ള ഭൂമി വെറും 10.88 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഈ ഇടപാടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ബിസിനസ് കുടുംബത്തിൽ നിന്നുള്ള അനുരാധ രമേശ് എന്ന യുവതിയുമായി 25 കോടിയുടെ ബിനാമി ഇടപാട് കണ്ടെത്തിയതായാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവർ 3.75 ഏക്കർ ഭൂമി പണയപ്പെടുത്തി 2014 നും 2021 നും ഇടയിൽ ഒന്നിലധികം ഇടപാടുകളിലായി 40 കോടിയിലധികം രൂപയിലധികം ബാങ്ക് വായ്പ നേടിയതായും അന്വേഷണത്തിൽ ഇഡി കണ്ടെത്തിയതായും പറഞ്ഞു. 2016-ൽ 9 കോടി രൂപയായിരുന്നു അതിന്റെ മൂല്യം, എന്നാൽ ഇപ്പോഴത് 25 കോടിയിലധികം വരും.

ഈ ഭൂമിയാണ് പിന്നീട് 10.88 ലക്ഷം രൂപയ്ക്ക് സെന്തിൽ ബാലാജിയുടെ ബന്ധുവായ ബിനാമിയ്ക്ക് വിറ്റത്. ലക്ഷ്മിക്ക് സ്ഥലം കൈമാറുന്നതിന് തൊട്ടുമുൻപാണ് ഇവർ ബാങ്ക് ലോൺ അടച്ച് തീർത്തതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഈ വിവരങ്ങളുടെ ഫലമായി കൂടുതൽ അന്വേഷണം നടത്തണമെന്നും ഈ ഇടപാടുകളുടെ യഥാർത്ഥ ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

മന്ത്രിയുടെ ബിനാമിയായ ലക്ഷ്മി ആദായനികുതി റിട്ടേണുകളോ വെൽത്ത് ടാക്സ് റിട്ടേണോ ഫയൽ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. ഇവർ ഭൂമി വാങ്ങിയ വർഷം മാത്രമാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് പഴയ ആഭരണങ്ങൾ വിറ്റതിൽ നിന്ന് ലഭിച്ച 10 ലക്ഷം രൂപയാണെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ ആഭരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാട് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ, സെന്തിൽ ബാലാജിയുടെ സഹോദരി പുതിയുടെ പേരിൽ അവർ ഇഷ്ടദാനമായി നൽകുകയും ചെയ്തതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

Also Read : 'ഇനിമുതൽ അന്വേഷണത്തിന് സിബിഐ സംസ്ഥാനത്തിന്റെ അനുമതി വാങ്ങണം'; മന്ത്രിയുടെ ഇഡി അറസ്റ്റിന് പിന്നാലെ കടുപ്പിച്ച് സ്റ്റാലിൻ

കേസിൽ മൂന്ന് എഫ്ഐആറുകളാണ് കേന്ദ്ര ഏജൻസികൾ ഫയൽ ചെയ്തിരിക്കുന്നത്. സെന്തിൽ ബാലാജി, സഹോദരൻ അശോക് കുമാർ, പിഎ ഷൺമുഖൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2011 - 2015 കാലഘട്ടത്തിൽ ജയലളിതയുടെ എഐഎഡിഎംകെ സർക്കാരിൻ്റെ കാലത്താണ് ഇത്തരത്തിലൊരു ഇടപാട് നടന്നിരിക്കുന്നത്.

Read Latest National News and Malayalam News
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ