ചെന്നൈ: ഫേസ്ബുക്കുൽ ചാറ്റ് ചെയ്യുന്നത് വിലക്കയതിന് മകള്‍ അമ്മയെ കൊലപ്പെടുത്തി. 19 കാരിയായ ദേവിപ്രിയ എന്ന പെൺകുട്ടിയാണ് ഫേസ്ബുക്കിൽ കാമുകനുമായി ചാറ്റ് ചെയ്യുന്നത് വിലക്കിയ അമ്മ ഭാനുമതി(50)യെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ദേവിപ്രിയയേയും കാമുകന് എസ് സുരേഷിനേയും കൊലപാതകത്തിൽ സഹായിച്ച മറ്റ് രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ ആഞ്ജനേയപുരം എന്ന സ്ഥലത്താണ് സംഭവം നടന്നത്. അവാദി കോളജിലെ രണ്ടാം വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ഥിനിയായ ദേവിപ്രിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരനായ സുരേഷുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കുംഭകോണം സ്വദേശിയാണ് സുരേഷ്.
ആന്ധ്രാപ്രദേശിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായ ഇയാള്‍ മൈസൂരിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനെന്നായിരുന്നു ദേവിപ്രിയയെ വിശ്വസിപ്പിച്ചിരുന്നത്. ഇരുവരും തമ്മിൽ ഇതുവരെ പരസ്പരം കണ്ടിട്ടുമില്ല. ദിവസവും ഇയാളുമായി ഫേസ്ബുക്കിൽ ദേവിപ്രിയ ചാറ്റ് ചെയ്തിരുന്നു. എന്നാല്‍ ദേവിപ്രിയയുടെ അമ്മ ഭാനുമതി ഈ പ്രണയബന്ധം വേണ്ടെന്ന് മകളോട് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രണയം ആപത്താണെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും ഉപദേശിക്കുമായിരുന്നു. ഇതില്‍ രോഷം പൂണ്ട മകള്‍ അമ്മയെ കൊലപ്പെടുത്താന്‍ കാമുകനുമായി ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ദേവിപ്രിയ പറഞ്ഞതനുസരിച്ച് സുരേഷ് തന്റെ സുഹൃത്തുക്കളായ രണ്ട്പേരെ ദേവി പ്രിയയുടെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. ഇവരുടെ സഹായത്തോടെയാണ് ദേവിപ്രിയ അരിവാളുപയോഗിച്ച് ഭാനുമതിയെ കൊലപ്പെടുത്തിയത്. ഭാനുമതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപിക്കുയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞതിനുസരിച്ച് സുരേഷിനേയും ഭാനുപ്രിയയേയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായ ഇയാള്‍ മൈസൂരിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനെന്നായിരുന്നു ദേവിപ്രിയയെ വിശ്വസിപ്പിച്ചിരുന്നത്. ഇരുവരും തമ്മിൽ ഇതുവരെ പരസ്പരം കണ്ടിട്ടുമില്ല. ദിവസവും ഇയാളുമായി ഫേസ്ബുക്കിൽ ദേവിപ്രിയ ചാറ്റ് ചെയ്തിരുന്നു. എന്നാല്‍ ദേവിപ്രിയയുടെ അമ്മ ഭാനുമതി ഈ പ്രണയബന്ധം വേണ്ടെന്ന് മകളോട് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രണയം ആപത്താണെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും ഉപദേശിക്കുമായിരുന്നു. ഇതില്‍ രോഷം പൂണ്ട മകള്‍ അമ്മയെ കൊലപ്പെടുത്താന്‍ കാമുകനുമായി ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ദേവിപ്രിയ പറഞ്ഞതനുസരിച്ച് സുരേഷ് തന്റെ സുഹൃത്തുക്കളായ രണ്ട്പേരെ ദേവി പ്രിയയുടെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. ഇവരുടെ സഹായത്തോടെയാണ് ദേവിപ്രിയ അരിവാളുപയോഗിച്ച് ഭാനുമതിയെ കൊലപ്പെടുത്തിയത്. ഭാനുമതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപിക്കുയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞതിനുസരിച്ച് സുരേഷിനേയും ഭാനുപ്രിയയേയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.