ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. 33 നിത്യോപയോഗ വസ്തുക്കളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനവും 5 ശതമാനവുമായി കുറയ്ക്കാനാണ് തീരുമാനം. ജിഎസ്ടി നിലവിൽ വന്ന് ഒരു വര്‍ഷം തികയുമ്പോൾ നടത്തുന്ന ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഇതിനു പുറമെ 7 ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായും കുറച്ചിട്ടുണ്ട്.
അതേസമയം, പെട്രോളിനും ഡീസലിനും ജിഎസ്ടി ചുമത്താനുള്ള നിര്‍ദേശം യോഗത്തിൽ ഉയര്‍ന്നാൽ കേരളം എതിര്‍ത്തേക്കും. ജിഎസ്ടി ഏര്‍പ്പെടുത്തിയതുമൂലം നികുതി വരുമാനം നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നതിൽ സംസ്ഥാനത്തിന് പ്രതിഷേധമുണ്ട്. കേരളത്തിന്റെ ആവശ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്താങ്ങുമെന്നാണ് പ്രതീക്ഷ.
ആയുര്‍വേദ ചികിത്സ നടത്തുന്ന ധനമന്ത്രി തോമസ് ഐസകിന് പകരം മന്ത്രി സി രവീന്ദ്രനാഥാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ജിഎസ്ടി റിട്ടേൺ ലളിതമാക്കാും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള 48 ഭേദഗതികള്‍ക്കാണ് ഇന്നത്തെ യോഗം അംഗീകാരം നല്‍കുന്നത്. കേരളത്തിന് പ്രളയക്കെടുതി നേരിടുന്നതിനായി പ്രളയസെസ് അനുവദിക്കുന്നത് സംബന്ധിച്ച ആവശ്യവും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
അതേസമയം, പെട്രോളിനും ഡീസലിനും ജിഎസ്ടി ചുമത്താനുള്ള നിര്‍ദേശം യോഗത്തിൽ ഉയര്‍ന്നാൽ കേരളം എതിര്‍ത്തേക്കും. ജിഎസ്ടി ഏര്‍പ്പെടുത്തിയതുമൂലം നികുതി വരുമാനം നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നതിൽ സംസ്ഥാനത്തിന് പ്രതിഷേധമുണ്ട്. കേരളത്തിന്റെ ആവശ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്താങ്ങുമെന്നാണ് പ്രതീക്ഷ.
ആയുര്‍വേദ ചികിത്സ നടത്തുന്ന ധനമന്ത്രി തോമസ് ഐസകിന് പകരം മന്ത്രി സി രവീന്ദ്രനാഥാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ജിഎസ്ടി റിട്ടേൺ ലളിതമാക്കാും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള 48 ഭേദഗതികള്‍ക്കാണ് ഇന്നത്തെ യോഗം അംഗീകാരം നല്‍കുന്നത്. കേരളത്തിന് പ്രളയക്കെടുതി നേരിടുന്നതിനായി പ്രളയസെസ് അനുവദിക്കുന്നത് സംബന്ധിച്ച ആവശ്യവും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.