ആപ്പ്ജില്ല

ഒരാൾ വായ പൊത്തിപ്പിടിച്ചു, 3 പേർ 14കാരിയെ മാറി മാറി ബലാത്സംഗം ചെയ്തു, പ്രധാനാധ്യാപകനെ കണ്ടതോടെ ആണ്‍കുട്ടികള്‍ ഓടി, പക്ഷേ അധ്യാപകനും ചെയ്തത് ക്രൂരത

14 Year Old Girl Raped Bihar: എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. നാല് ആണ കുട്ടികൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട അധ്യാപകൻ ആൺകുട്ടികളിൽ നിന്ന് രക്ഷപ്പെടുത്തി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്ന കേസുകൾ ഇന്ത്യയിൽ കൂടി വരുന്നതായാണ് റിപ്പോർട്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയാൻ ഒട്ടേറെ സംവിധാനങ്ങളുണ്ട്. എങ്കിലും പരാതിപ്പെടുന്നവർ‌ ഇപ്പോഴും കുറവാണ്. അതുകൊണ്ട് തന്നെ പല സംഭവങ്ങളും പുറം ലോകം അറിയുന്നില്ല. ഗാർഹിക പീഡനവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള അക്രമവും ഇന്ത്യയിൽ കൂടി വരികയാണ്. സ്കൂളുകളിൽ നൽകുന്ന കൗൺസിലിങ്ങിനിടെയാണ് പലപ്പോഴും പല അക്രമ കഥകളും പുറം ലോകം അറിയുന്നത്. അതിൽ പലതിലും പ്രതികൾ കുട്ടികളുമായി അടുത്ത് ഇടപഴകുന്നവരാണ് എന്നതാണ് മറ്റൊരു യാഥാർഥ്യം. സ്കൂളുകളിലെ അധ്യാപകരിൽ നിന്നുപോലും പെൺകുട്ടികൾ പീഡനത്തിനിരയാകുന്നു.
Samayam Malayalam teacher and boy arrested for 14 year old girl case in bihar
ഒരാൾ വായ പൊത്തിപ്പിടിച്ചു, 3 പേർ 14കാരിയെ മാറി മാറി ബലാത്സംഗം ചെയ്തു, പ്രധാനാധ്യാപകനെ കണ്ടതോടെ ആണ്‍കുട്ടികള്‍ ഓടി, പക്ഷേ അധ്യാപകനും ചെയ്തത് ക്രൂരത


​അധ്യാപകനും എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

നാല് ആണ്‍കുട്ടികളും പ്രധാനധ്യാപകനും ചേർന്ന് ക്രൂരമായി കുട്ടബലാത്സംഗം ചെയ്തെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തില്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുനില്‍ കുമാര്‍ സിങ്ങി(55)നെയും നാലംഗസംഘത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യം നിറവേറ്റാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ നാല് സഹപാഠികൾ ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

​ഒരാൾ വായ പൊത്തി മറ്റുള്ളവർ മാറി മാറി ബലാത്സം​ഗം ചെയ്തു

വീട്ടിൽ നിന്നും കുറച്ച് ദൂരെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ സഹപാഠികൾ കൊണ്ടുപോകുകയായിരുന്നു. ഒരാൾ വായ പൊത്തി പിടിക്കുകയും മറ്റുള്ളവർ മാറി മാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് ഇരയായ പെൺകുട്ടി പറയുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് പ്രദേശത്ത് തന്നെയുള്ള പ്രധാനധ്യാപകൻ സുരേന്ദ്ര കുമാർ ഭാസ്‌കർ കാണുകയും ഇവരെ പിന്തുടരുകയും ചെയ്തു. അധ്യാപകനെ കണ്ടതോടെ ആൾകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

​അധ്യാപകൻ രക്ഷിക്കുമെന്ന് കരുതി.. പക്ഷെ

അധ്യപകൻ വന്നതോടെ പെൺകുട്ടി തന്നെ രക്ഷിക്കുമെന്നാണ് കരുതിയത്. എന്നാൽ അധ്യാപകനും പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇയാൾ തന്നെയാണ് പെൺകുട്ടിയെ വീട്ടിൽ എത്തിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളോട് നാല് ആൺകുട്ടികൾ കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും താനാണ് കുട്ടിയെ രക്ഷിച്ചതെന്നും പറയുകയായിരുന്നു. എന്നാൽ സുരേന്ദ്ര കുമാർ ഭാസ്‌കർ വീട്ടിൽ നിന്ന് പോയതോടെ പെൺകുട്ടി വീട്ടുകാരോട് എല്ലാകാര്യങ്ങളും തുറന്ന് പറയുകയായിരുന്നു.

​രണ്ട് പേർ അറസ്റ്റിൽ

മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനേയും ഒരു ആൺകുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്ത അധ്യാപകനെ ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബിഹാറിലെ കയ്മുര്‍ ജില്ലയിലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ക്രൂരതയ്ക്കിരയായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്