തിരുച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത അധ്യാപിക അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് പതിനൊന്നാം ക്ലാസുകാരനായ 17കാരനെ 26കാരിയായ അധ്യാപിക വിവാഹം ചെയ്തത്. ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി അധികൃതർ അറിയിച്ചു.
മാർച്ച് പതിനൊന്നിന് സ്കൂളിലേക്ക് പോയ ആൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിലാണ് അധ്യാപിക പിടിയിലായത്. മാർച്ച് അഞ്ച് മുതലാണ് കുട്ടിയെ കാണാതായത്. സ്കൂളിലേക്ക് കുട്ടി ഇതുവരെ വീട്ടിൽ മടങ്ങിയെത്തിയില്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാണാതായ ദിവസം തന്നെ സ്കൂളിലെ അധ്യാപികയെയും കാണാതായതായുള്ള വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹിതരായെന്ന് പോലീസ് കണ്ടെത്തി. അധ്യാപികയും വിദ്യാർഥിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇവർ വിവാഹം ചെയ്തതായും പരിശോധനയിൽ വക്തമായതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
ഗ്രാമത്തിൽ നിന്ന് അകലെയുള്ള സ്ഥലത്ത് നിന്നാണ് അധ്യാപികയെയും വിദ്യാർഥിയെയും പോലീസ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
മാർച്ച് പതിനൊന്നിന് സ്കൂളിലേക്ക് പോയ ആൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിലാണ് അധ്യാപിക പിടിയിലായത്. മാർച്ച് അഞ്ച് മുതലാണ് കുട്ടിയെ കാണാതായത്. സ്കൂളിലേക്ക് കുട്ടി ഇതുവരെ വീട്ടിൽ മടങ്ങിയെത്തിയില്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാണാതായ ദിവസം തന്നെ സ്കൂളിലെ അധ്യാപികയെയും കാണാതായതായുള്ള വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹിതരായെന്ന് പോലീസ് കണ്ടെത്തി. അധ്യാപികയും വിദ്യാർഥിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇവർ വിവാഹം ചെയ്തതായും പരിശോധനയിൽ വക്തമായതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
ഗ്രാമത്തിൽ നിന്ന് അകലെയുള്ള സ്ഥലത്ത് നിന്നാണ് അധ്യാപികയെയും വിദ്യാർഥിയെയും പോലീസ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.