ആപ്പ്ജില്ല

പുറത്തേക്കിറങ്ങിയതിന് അച്ഛൻ വഴക്ക് പറഞ്ഞു; 19കാരൻ ജീവനൊടുക്കി

കാമുകിയെ കാണാൻ ഇടക്കിടെ പുറത്തിറങ്ങാറുള്ളത് അച്ഛൻ ചോദ്യം ചെയ്തത് പിടിച്ചില്ല, യുവാവ് ജീവനൊടുക്കി

Samayam Malayalam 2 May 2020, 11:27 am
ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ പുറത്തേക്കിറങ്ങിയതിന് അച്ഛൻ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലെ താപി പുഴയിൽ ചാടിയാണ് 19കാരനായ അജയ് ദോലാക്യ ജീവനൊടുക്കിയത്. ലോക് ഡൗൺ കാലത്ത് ഇടക്കിടെ പുറത്തിറങ്ങിയതിന് അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. വഴക്കിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയപ്പോയ അജയ് പിന്നീട് തിരികെ വന്നില്ല.
Samayam Malayalam GuJ
ഗുജറാത്തിൽ യുവാവ് ആത്മഹത്യ ചെയ്തു


മകൻ ഒരു ദിവസം കഴിഞ്ഞിട്ട് തിരിച്ചെത്താത്തിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒടുവിൽ പ്രദേശത്തെ കപോദ്ര പാലത്തിനടുത്ത് നിന്ന് യുവാവിൻെറ ചെരിപ്പുകൾ കണ്ടെത്തി. ഫയർ ഫോഴ്സിൻെറ നേതൃത്വത്തിൽ പിന്നീട് പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: ഇന്ത്യയില്‍ കൊറോണയുടെ ആയുസ്സ് എത്രനാള്‍? പഠന റിപ്പോര്‍ട്ട് ഇങ്ങനെ

തൻെറ കാമുകിയെ കാണാൻ വേണ്ടിയായിരുന്നു അജയ് ഇടക്കിടെ പുറത്ത് പോവാറുള്ളതെന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരോട് വഴക്കിട്ടതാണ് ആത്മഹത്യയിൽ കലാശിച്ചത്. പ്രണയ നൈരാശ്യമാണോയന്ന കാര്യത്തിലും സംശയമുണ്ടെന്ന് പോസലീസ് പറയുന്നു.

അജയ് എഴുതിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. രക്ഷിതാക്കളെ നന്നായി നോക്കണമെന്ന് അനിയൻ ചിരാഗിനോട് അഭ്യർഥിച്ച് കൊണ്ടാണ് കത്ത് അവസാനിപ്പിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്