ഹൈദരാബാദ്: രാമരാജ്യം വന്നാൽ ഉർദ്ദു ഭാഷ പൂർണമായും നിരോധിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ കരിംനഗർ എംപിയുമായ ബന്ദി സഞ്ജയ്. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ദുഷ്ട ശക്തികളെ തുരത്തുമെന്നും രാമരാജ്യം കൊണ്ടുവരുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. Also Read : ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
രാമരാജ്യം വന്നാൽ, ഉർദു ഭാഷ പൂർണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്ഫോടനങ്ങൾ നടന്നാലും കാരണം മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരർക്ക് പരിശീലനം നൽകുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഒട്ടുമിക്ക പള്ളികളും ക്ഷേത്രം പൊളിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച തെലങ്കാനയിലെ കരിനഗറിൽ നിന്നുകൊണ്ട് ഹിന്ദു ഏക്ത യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിലെ മുസ്ലീം ഭരണാധികാരികൾ നിരവധി ക്ഷേത്രങ്ങൾ തകർക്കുകയും പള്ളികൾ നിർമ്മിക്കുകയും ചെയ്തു. ഈ പള്ളികൾ പലതും കുഴിച്ച് നോക്കിയാൽ ശിവലിംഗം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : സുവിശേഷപ്രസംഗം നിർത്തി പോൺ താരമായി, അതും 83ാം വയസ്സിൽ; ആളുകളെ ദൈവത്തോട് അടുപ്പിക്കാൻ സഹായിക്കുമെന്ന് വിശദീകരണം
അതിന്പുറമെ, മദ്രസകൾ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണെന്നും ബന്ദി സഞ്ജയ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
തെലങ്കാനയിലെ എല്ലാ മസ്ജിദുകളും നമുക്ക് കുഴിച്ച് പരിശോധിക്കാമെന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ പള്ളികൾ വിട്ടുകൊടുക്കും. എന്നാൽ, ശിവലിംഗങ്ങൾ കണ്ടെത്തിയാൽ അവ ഏറ്റെടുക്കും. തയ്യാറാണോ? എന്നും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയോട് സഞ്ജയ് ചോദിച്ചു.
സംസ്ഥാനത്തുള്ളത് കപടമായ മതേതരത്തം ആണെന്നും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ഫയൽസ് നിങ്ങൾ കണ്ടിട്ടുണ്ടാകും. നിങ്ങൾ ഇനി കാണാൻ പോകുന്നത് റസ്കർ ഫയൽസ് ആണ്. 15 ശതമാനം വരുന്ന മുസ്ലീം വോട്ടുകൾ നേടിയെടുക്കുന്നതിന് ഔറംഗസീബിനെ ആരാധിക്കുന്ന വർഗീയ ശക്തികളെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : തെരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ട? ഡോ ദയ
ഇതിനെല്ലാം പുറമെ, ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ള ലൗ ജിഹാദിനെക്കുറിച്ച് കരുതി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രവണതയും വച്ചുപൊറുപ്പിക്കാൻ പാടില്ല. അവരുടെ എല്ലൊടിക്കുകയും അതിലൂടെ ഹിന്ദുവിന്റെ ശക്തി കാണിക്കുകയും വേണമെന്നാണ് സഞ്ജയ് വ്യക്തമാക്കി.
രാമരാജ്യം വന്നാൽ, ഉർദു ഭാഷ പൂർണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്ഫോടനങ്ങൾ നടന്നാലും കാരണം മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരർക്ക് പരിശീലനം നൽകുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഒട്ടുമിക്ക പള്ളികളും ക്ഷേത്രം പൊളിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച തെലങ്കാനയിലെ കരിനഗറിൽ നിന്നുകൊണ്ട് ഹിന്ദു ഏക്ത യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിലെ മുസ്ലീം ഭരണാധികാരികൾ നിരവധി ക്ഷേത്രങ്ങൾ തകർക്കുകയും പള്ളികൾ നിർമ്മിക്കുകയും ചെയ്തു. ഈ പള്ളികൾ പലതും കുഴിച്ച് നോക്കിയാൽ ശിവലിംഗം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : സുവിശേഷപ്രസംഗം നിർത്തി പോൺ താരമായി, അതും 83ാം വയസ്സിൽ; ആളുകളെ ദൈവത്തോട് അടുപ്പിക്കാൻ സഹായിക്കുമെന്ന് വിശദീകരണം
അതിന്പുറമെ, മദ്രസകൾ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണെന്നും ബന്ദി സഞ്ജയ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
തെലങ്കാനയിലെ എല്ലാ മസ്ജിദുകളും നമുക്ക് കുഴിച്ച് പരിശോധിക്കാമെന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ പള്ളികൾ വിട്ടുകൊടുക്കും. എന്നാൽ, ശിവലിംഗങ്ങൾ കണ്ടെത്തിയാൽ അവ ഏറ്റെടുക്കും. തയ്യാറാണോ? എന്നും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയോട് സഞ്ജയ് ചോദിച്ചു.
സംസ്ഥാനത്തുള്ളത് കപടമായ മതേതരത്തം ആണെന്നും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ഫയൽസ് നിങ്ങൾ കണ്ടിട്ടുണ്ടാകും. നിങ്ങൾ ഇനി കാണാൻ പോകുന്നത് റസ്കർ ഫയൽസ് ആണ്. 15 ശതമാനം വരുന്ന മുസ്ലീം വോട്ടുകൾ നേടിയെടുക്കുന്നതിന് ഔറംഗസീബിനെ ആരാധിക്കുന്ന വർഗീയ ശക്തികളെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : തെരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ട? ഡോ ദയ
ഇതിനെല്ലാം പുറമെ, ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ള ലൗ ജിഹാദിനെക്കുറിച്ച് കരുതി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രവണതയും വച്ചുപൊറുപ്പിക്കാൻ പാടില്ല. അവരുടെ എല്ലൊടിക്കുകയും അതിലൂടെ ഹിന്ദുവിന്റെ ശക്തി കാണിക്കുകയും വേണമെന്നാണ് സഞ്ജയ് വ്യക്തമാക്കി.