ആപ്പ്ജില്ല

മാെബൈൽ ലോൺ തട്ടിപ്പ്: ചൈനക്കാരിയടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ഇതുവരെ മൂന്ന് ചൈനക്കാർ

ഇന്‍സ്റ്റൻ്റ് ലോണുകള്‍ നല്‍കുന്ന കമ്പനികളുമായി ചേര്‍ന്ന് പണം തിരിച്ചു കൊടുക്കാനുള്ളവരെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

Samayam Malayalam 28 Dec 2020, 12:56 pm
ഹൈദരാബാദ്: മൊബൈൽ ആപ്ലിക്കേഷനുകള്‍ വഴി അതിവേഗ ലോണുകള്‍ നല്‍കുിയുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് വനിതയടക്കം മൂന്ന് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റൻ്റ് വായ്പകള്‍ തിരിച്ചുപിടിക്കാനായി ഒരു കോള്‍ സെൻ്റര്‍ നടത്തിയിരുന്ന മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.42 കോടി രൂപയും കണ്ടുകെട്ടി.
Samayam Malayalam instant loan
പ്രതീകാത്മക ചിത്രം Photo: NBT


101 ലാപ്ടോപ്പുകളും 106 മൊബൈലുകളും നിരവധി രേഖകളും റെയ്ഡിൽ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പരശുറാം ലാഹു താക്‍‍വേ, ഇയാളുടെ ഭാര്യയും ചൈനീസ് സ്വദേശിനിയുമായ ലിയാങ് ടിയാൻടിയാൻ, കോള്‍ സെൻ്ററിലെ എച്ച് ആര്‍ മാനേജരായ എസ് കെ ആഖിബ് എന്നിവരാണ് അറസ്റ്റിലായത്. ഡിജിറ്റൽ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ചൈനീസ് സ്വദേശിയാണ് ലിയാങ്.

Also Read: 'പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം' ; രാജനെ വിളിച്ചിറക്കിയത് ഭക്ഷണം കഴിക്കുന്നതിനിടെ, പോലീസിനെതിരെ നാട്ടുകാർ

11 മൊബൈൽ ആപ്പുകള്‍ വഴി വ്യക്തികള്‍ക്ക് അമിത പലിശ ഈടാക്കി ചെറിയ തുകകള്‍ വായ്പ നല്‍കിയിരുന്ന ചൈനീസ് സ്വദേശികളായ ജി ബായ് എന്ന ഡെന്നിസിനെ ഡൽഹി പോലീസ് ക്രിസ്മസ് ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ മാസത്തിൽ മൊബൈൽ ആപ്പുകള്‍ വഴി വായ്പ നല്‍കി ഇന്ത്യക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ ഒരു ചൈനക്കാരനെയും ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവിൽ ഹൈദരാബാദിലെ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

മൊബൈൽ ആപ്പുകളിൽ നിന്ന് ലോണുകള്‍ എടുത്തു കുടുങ്ങിയ സംഭവത്തിൽ നിരവധ പേരാണ് തെലങ്കാന പോലീസിനു മുന്നിൽ പരാതിയുമായി എത്തിയത്. ഉയര്‍ന്ന പലിശയും പിഴത്തുകയുമുള്ള ലോണുകളുടെ തിരിച്ചടവ് മുടങ്ങുന്നതോടെ സോഷ്യൽ മീഡിയ വഴി തങ്ങളുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അപമാനിക്കുകയാണെന്നും കാണിച്ചാണ് പരാതി. ഒരു സോഫ്റ്റ്‍‍വെയര്‍ എൻജിനീയര്‍ അടക്കം നാലു പേര്‍ ഓൺലൈൻ ലോൺ കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് തെലങ്കാന പോലീസ് നടപടി കര്‍ശനമാക്കിയത്. കേരളത്തിലടക്കം ഈ ആപ്പുകളുടെ പ്രവര്‍ത്തനം സജീവമാണ്.

Also Read: ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ ഇല്ലാ ട്രെയിൻ ഓടിത്തുടങ്ങുന്നു

കഴിഞ്ഞ ദിവസം അറസ്റ്റിലായ ചൈനീസ് വനിത അടക്കമുള്ളവര്‍ക്ക് നാല് ഫിനാൻസിങ് കമ്പനികളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 16 മൊബൈൽ ആപ്പുകള്‍ വഴി ലോൺ എടുത്തവരിൽ നിന്ന് പണം തിരിച്ചുപിടിക്കുകയായിരുന്നു ഇവരുടെ ജോലി. ഇതിനായി പ്രതികള്‍ പൂനെയിൽ ഒരു കോള്‍ സെൻ്ററും തയ്യാറാക്കിയിരുന്നു. പണം തിരിച്ചു നല്‍കാൻ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ വിളിക്കുന്ന കോള്‍ സെൻ്റര്‍ ജീവനക്കാര്‍ അവരെ അപമാനിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്