ആപ്പ്ജില്ല

പ്രമേഹ രോഗികള്‍ക്കായി പുതിയ ഇനം അരി വികസിപ്പിച്ച് തെലുങ്കാന കാര്‍ഷിക സര്‍വകലാശാല

പ്രമേഹ രേഗികള്‍ക്കായാണ് തെലുങ്കാന കാര്‍ഷിക സര്‍വകലാശാല 'തെലുങ്കാന സോന' എന്ന അരി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ ഈ അരിക്ക് സാധിക്കും.

Samayam Malayalam 10 Mar 2020, 5:47 pm
ഹൈദരാബാദ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കാന്‍ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അരി ആഹാരം കുറക്കുക എന്നതാണ് ഏക വഴി. എന്നാല്‍ പ്രമേഹ രേഗികള്‍ക്കായി തെലുങ്കാന കാര്‍ഷിക സര്‍വകലാശാല പുതിയൊരു അരി വികസിപ്പിച്ചെടുത്തു. "തെലുങ്കാന സോന" എന്ന പേരാണ് അരിക്ക് നല്‍കിയിരിക്കുന്നത്.
Samayam Malayalam telangana sona golden rice thats fit for diabetic diet
പ്രമേഹ രോഗികള്‍ക്കായി പുതിയ ഇനം അരി വികസിപ്പിച്ച് തെലുങ്കാന കാര്‍ഷിക സര്‍വകലാശാല


ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ ഈ അരിക്ക് സാധിക്കും. മറ്റു അരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 51.6 ശതമാനം മാത്രമാണ് ഗ്ലൂക്കോസിന്‍റെ അളവ്. നാഷ്ണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്ടിഷന്‍റെ വിലയിരുത്തല്‍ പ്രകാരം കാർബോഹൈഡ്രേറ്റിന്‍റെ അളവും കുറവാണ്.

Also Read: അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിനികളെ ഇടിച്ച് തെറിപ്പിച്ചു; 7 പേര്‍ക്ക് പരിക്ക്, സംഭവം ആലപ്പുഴയില്‍


തെലുങ്കാന സോനയെക്കുറിച്ചുള്ള ഒരു പ്രബന്ധം അടുത്തിടെ അമേരിക്കയിലെ ഒരു ജേണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ട് തരത്തിലുള്ള പ്രമേഹത്തിന്‍റെ അളവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു .

മൂന്ന് വർഷം മുമ്പാണ് യൂണിവേഴ്സിറ്റി സോന വികസിപ്പിച്ചെടുത്തത്. 'ബത്തുക്കമ്മ' എന്ന പേരായിരുന്നു ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് തെലുങ്കാന സോന എന്ന പേരിലേക്ക് മാറ്റി. തെലങ്കാനയിലെ 5 ലക്ഷം ഹെക്ടർ സ്ഥലം കൃഷിക്കായി ഉപയോഗിക്കാന്‍ തെരെഞ്ഞെടുത്തിട്ടുണ്ട്. തേലുങ്കാന സോന ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണെന്ന് തെലുങ്കാന കാര്‍ഷിക സര്‍വകലാശാല പ്രഫസര്‍ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു.

Also Read: കൊറോണ: കേരളത്തിലെ ജയിലുകളിൽ ഐസൊലേഷൻ മുറികൾ ഒരുക്കുന്നു

മറ്റു വിളകളോട് താരതമ്യപെടുത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ കാലയളവിൽ സോന വിളവ് നൽകുന്നു. 120 മുതൽ 130 ദിവസത്തിനുള്ളിൽ വിളവ് പ്രതീക്ഷിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്