ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മ. തെലങ്കാനയിലെ സൂര്യാപോട്ട് ജില്ലയിലെ കൊടാട് എന്ന സ്ഥലത്താണ് 15 വയസുകാരനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് അമ്മ കണ്ണിൽ മുളക് തേച്ചത്. സംഭവത്തിന്റെ വീഡിയോ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി.
മകനെ കെട്ടിയിട്ട് കണ്ണിൽ മുളക് തേക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുളക് തേക്കരുതെന്ന് ആവശ്യപ്പെട്ട് മകൻ കരയുമ്പോൾ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ അമ്മ കണ്ണിൽ മുളക് തേക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമണ്. കഞ്ചാവിന് അടിമയായ മകൻ പണത്തിനായി ശല്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് അമ്മയുടെ ശിക്ഷ ഉണ്ടായതായതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്തു.
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകുന്നതുവരെ മകനെ അഴിച്ചുവിടാൻ അമ്മ തയ്യാറായില്ല. കഞ്ചാവ് വലിക്കുന്ന ശീലം ഉപേക്ഷിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് യുവതി മകന്റെ കെട്ടഴിച്ചത്. പലതവണ താക്കീത് ചെയ്തിട്ടും കഞ്ചാവ് ഉപയോഗം നിർത്താൻ മകൻ തയ്യാറാകാത്തത് മൂലമാണ് അമ്മയുടെ ശിക്ഷയുണ്ടായത്.
കഞ്ചാവ് ഉപയോഗിച്ചതിന് മകൻ്റെ കണ്ണിൽ മുളകുതേച്ച അമ്മയുടെ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അമ്മയുടെ പ്രവൃത്തി വിപരീത ഫലമുണ്ടാക്കുമെന്ന് ഒരു വിഭാഗമാളുകൾ വ്യക്തമാക്കിയപ്പോൾ സമാനമായ നടപടികൾ ആവശ്യമാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ അറിയിക്കുകയാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗം ആരോപിച്ചത്.
മകനെ കെട്ടിയിട്ട് കണ്ണിൽ മുളക് തേക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുളക് തേക്കരുതെന്ന് ആവശ്യപ്പെട്ട് മകൻ കരയുമ്പോൾ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ അമ്മ കണ്ണിൽ മുളക് തേക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമണ്. കഞ്ചാവിന് അടിമയായ മകൻ പണത്തിനായി ശല്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് അമ്മയുടെ ശിക്ഷ ഉണ്ടായതായതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്തു.
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകുന്നതുവരെ മകനെ അഴിച്ചുവിടാൻ അമ്മ തയ്യാറായില്ല. കഞ്ചാവ് വലിക്കുന്ന ശീലം ഉപേക്ഷിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് യുവതി മകന്റെ കെട്ടഴിച്ചത്. പലതവണ താക്കീത് ചെയ്തിട്ടും കഞ്ചാവ് ഉപയോഗം നിർത്താൻ മകൻ തയ്യാറാകാത്തത് മൂലമാണ് അമ്മയുടെ ശിക്ഷയുണ്ടായത്.
കഞ്ചാവ് ഉപയോഗിച്ചതിന് മകൻ്റെ കണ്ണിൽ മുളകുതേച്ച അമ്മയുടെ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അമ്മയുടെ പ്രവൃത്തി വിപരീത ഫലമുണ്ടാക്കുമെന്ന് ഒരു വിഭാഗമാളുകൾ വ്യക്തമാക്കിയപ്പോൾ സമാനമായ നടപടികൾ ആവശ്യമാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ അറിയിക്കുകയാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗം ആരോപിച്ചത്.