ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിൽ വൻ ഏറ്റുമുട്ടൽ. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ തിങ്കളാഴ്ച രാവിലെ മാത്രം നാല് തീവ്രവാദികള്‍ മരിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ആക്രമണത്തിൽ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റെന്നാണ് സേനാവൃത്തങ്ങള്‍ പറയുന്നത്.
പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈനികര്‍ പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തിയത്. ഇതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തെരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീകരര്‍ വെടിയുതിര്‍ത്തോടെയാണ് ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. ഇതോടെ സൈന്യവും തിരിച്ചടിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വീടുകളും തകര്‍ന്നിട്ടുണ്ട്.
Also Read: സഹോദരിയുമായുള്ള പ്രണയം ഇഷ്ടപെട്ടില്ല... മൂവാറ്റുപുഴയില്‍ കാമുകനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം
ഞായറാഴ്ചയും ഷോപ്പിയാൻ ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റമുട്ടൽ നടന്നിരുന്നു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ട റെബാൻ ഗ്രാമത്തിൽ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പിഞ്ചോരയിലാണ് ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണം. റെബാൻ ഗ്രാമത്തിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പുലര്‍ച്ചെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. 12 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഇന്നലെ റബ്ബാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരരിൽ നിന്ന് വലിയ ആയുധശേഖരവും കണ്ടെത്തിയിരുന്നു. ഏതാനും ദിവസം മുൻപ് കുൽഗാമിലും രണ്ട് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നിരുന്നു.
പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈനികര്‍ പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തിയത്. ഇതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തെരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീകരര്‍ വെടിയുതിര്‍ത്തോടെയാണ് ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. ഇതോടെ സൈന്യവും തിരിച്ചടിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വീടുകളും തകര്‍ന്നിട്ടുണ്ട്.
Also Read: സഹോദരിയുമായുള്ള പ്രണയം ഇഷ്ടപെട്ടില്ല... മൂവാറ്റുപുഴയില്‍ കാമുകനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം
ഞായറാഴ്ചയും ഷോപ്പിയാൻ ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റമുട്ടൽ നടന്നിരുന്നു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ട റെബാൻ ഗ്രാമത്തിൽ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പിഞ്ചോരയിലാണ് ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണം. റെബാൻ ഗ്രാമത്തിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പുലര്‍ച്ചെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. 12 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഇന്നലെ റബ്ബാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരരിൽ നിന്ന് വലിയ ആയുധശേഖരവും കണ്ടെത്തിയിരുന്നു. ഏതാനും ദിവസം മുൻപ് കുൽഗാമിലും രണ്ട് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നിരുന്നു.