ജമ്മു: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരര്‍ യുവതിയെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെ നര്‍ബാൽ ഗ്രാമത്തിലാണ് സംഭവം. ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.
ഭീകരര്‍ വീട്ടിൽ അതിക്രമിച്ച് കയറി നിജീന ബാനോ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ അയൽവാസിയായ മുഹമ്മദ് സുൽത്താനും ഗുരുതര പരിക്കേറ്റു. സ്ഥലത്ത് ഭീകരരുണ്ടെന്ന വിവരം സൈന്യത്തെ അറിയിച്ചതിന് പ്രതികാരം വീട്ടിയതാകമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ശ്രീനഗറിലെ ജാമിയ മസ്ജിദിനു സമീപം ഭീകരവാദികളായ സാക്കിര്‍ നായിക്കിനെയും മസൂദ് അസറിനെയും പിന്തുണയ്ക്കുന്നവര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു. സാക്കിര്‍ നായിക്കിൻ്റെയും മസൂദ് അസറിൻ്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് അക്രമം നടത്തിയത്.
ജാമിയ മസ്ജിദിലെ ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കല്ലേറ് നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബാരാമുള്ളയിലും സമാന സംഭവം ഉണ്ടായെന്നും അക്രമികള്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചെന്നും പോലീസ് വ്യക്തമാക്കി. മേഖലയിൽ സംഘര്‍ഷം തുടരുകയാണ്.
ഭീകരര്‍ വീട്ടിൽ അതിക്രമിച്ച് കയറി നിജീന ബാനോ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ അയൽവാസിയായ മുഹമ്മദ് സുൽത്താനും ഗുരുതര പരിക്കേറ്റു. സ്ഥലത്ത് ഭീകരരുണ്ടെന്ന വിവരം സൈന്യത്തെ അറിയിച്ചതിന് പ്രതികാരം വീട്ടിയതാകമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ശ്രീനഗറിലെ ജാമിയ മസ്ജിദിനു സമീപം ഭീകരവാദികളായ സാക്കിര്‍ നായിക്കിനെയും മസൂദ് അസറിനെയും പിന്തുണയ്ക്കുന്നവര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു. സാക്കിര്‍ നായിക്കിൻ്റെയും മസൂദ് അസറിൻ്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് അക്രമം നടത്തിയത്.
ജാമിയ മസ്ജിദിലെ ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കല്ലേറ് നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബാരാമുള്ളയിലും സമാന സംഭവം ഉണ്ടായെന്നും അക്രമികള്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചെന്നും പോലീസ് വ്യക്തമാക്കി. മേഖലയിൽ സംഘര്‍ഷം തുടരുകയാണ്.