ആപ്പ്ജില്ല

മരണ വാറന്‍റ് തലയ്ക്കു മുകളില്‍, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നു? എന്തുകൊണ്ട്?

ഇനി ജീവിതമോ അതോ മരണമോ?... നിര്‍ഭയ കേസിലെ പ്രതികളുടെ മുന്നില്‍ ഉദിച്ചുനില്‍ക്കുന്ന ചോദ്യം ഇതാണ്. ഇനി ജീവിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് മരണ വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം വീണ്ടും പ്രതികളുടെ വധശിക്ഷ നീളുകയാണ്. ജനുവരി 22 ന് രാവിലെ 7 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റുമെന്നാണ് മരണ വാറന്റ്. എന്നാല്‍, അത് നീളുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അക്ഷയ് താക്കൂര്‍ (31), മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26) എന്നിവരാണ് ഈ നാലു പേര്‍. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികളെല്ലാം സുപ്രീം കോടതി ഇതിനോടകം തന്നെ നിരസിച്ചു കളഞ്ഞു. എന്നാലും, നാലു പേരുടെയും വധശിക്ഷ നടപ്പാക്കുന്നതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

Samayam Malayalam 16 Jan 2020, 5:00 pm
ഇനി ജീവിതമോ അതോ മരണമോ?... നിര്‍ഭയ കേസിലെ പ്രതികളുടെ മുന്നില്‍ ഉദിച്ചുനില്‍ക്കുന്ന ചോദ്യം ഇതാണ്. ഇനി ജീവിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് മരണ വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം വീണ്ടും പ്രതികളുടെ വധശിക്ഷ നീളുകയാണ്. ജനുവരി 22 ന് രാവിലെ 7 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റുമെന്നാണ് മരണ വാറന്റ്. എന്നാല്‍, അത് നീളുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അക്ഷയ് താക്കൂര്‍ (31), മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26) എന്നിവരാണ് ഈ നാലു പേര്‍. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികളെല്ലാം സുപ്രീം കോടതി ഇതിനോടകം തന്നെ നിരസിച്ചു കളഞ്ഞു. എന്നാലും, നാലു പേരുടെയും വധശിക്ഷ നടപ്പാക്കുന്നതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
Samayam Malayalam the four convicts in nirbhaya murder will not be hanged on january 22 execution will be delayed
മരണ വാറന്‍റ് തലയ്ക്കു മുകളില്‍, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നു? എന്തുകൊണ്ട്?


​വധശിക്ഷ വൈകുന്നത് എന്തുകൊണ്ട്?

ദയാഹര്‍ജി തള്ളിയതിനു ശേഷം രണ്ടാഴ്ചത്തെ സമയം നല്‍കണമെന്ന സുപ്രീം കോടതി വിധി ഉള്ളതിനാല്‍ ഈ മാസം 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ബുധനാഴ്ച കോടതിയെ അറിയിച്ചു. ജസ്റ്റിസ് മന്‍മോഹന്‍, സംഗീത ദിന്‍ഗര സെഗാള്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറിയിച്ചത്.

​നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി. പ്രതികളുടെ മരണവാറന്റ് കോടതി സ്‌റ്റേ ചെയ്തു. ദയാഹര്‍ജി നിലനില്‍ക്കെ വധശിക്ഷ നടപ്പാക്കാനാകില്ല. ജയില്‍ അധികൃതരോട് പുതിയ തിയ്യതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

​പ്രതികള്‍ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവസാന ശ്രമത്തില്‍

തിഹാര്‍ ജയിലില്‍ ജനുവരി 22 ന് രാവിലെ 7 മണിക്കാണ് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റുമെന്ന് കോടതി വിധിച്ചത്. ജനുവരി 7 നാണ് നാല് പ്രതികള്‍ക്കും കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 22 ന് നടപ്പാക്കാന്‍ തീരുമാനിച്ച വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള അവസാന ശ്രമത്തില്‍ നിയമപരമായ സഹായം തേടുകയാണ് പ്രതികള്‍. വിനയ് ശര്‍മ്മയും മുകേഷ് കുമാര്‍ സിങും തിരുത്തല്‍ ഹര്‍ജി നേരത്തെ സമര്‍പ്പിച്ചു. പവന്‍ ഗുപ്തയും അക്ഷയ് സിങും തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. ഡല്‍ഹി ഹൈക്കോടതിയില്‍ വെല്ലുവിളിച്ചുകൊണ്ട് മുകേഷ് സിങ് മാത്രമാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, ബുധനാഴ്ച അത് തള്ളി. പക്ഷേ, സുപ്രീം കോടതിയെയോ സെഷന്‍സ് കോടതിയെയോ മുകേഷ് സിങിന് സമീപിക്കാം. അതനുസരിച്ച്, ഇന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റു മൂന്ന് പ്രതികളും ഇതുവരെ മരണ വാറന്റ് വെല്ലുവിളിച്ചുകൊണ്ട് കോടതിയെ സമീപിച്ചിട്ടില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദിനു മുമ്പാകെ ദയാ ഹര്‍ജി സമര്‍പ്പിച്ചതും മുകേഷ് ആണ്.

​എന്തുകൊണ്ട് ഇത്ര വൈകി?, മുകേഷിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

മരണ വാറന്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ചയാണ് തള്ളിയത്. എന്നാല്‍, സുപ്രീം കോടതിയെയോ സെഷന്‍സ് കോടതിയെയോ മുകേഷിന് സമീപിക്കാം. അതനുസരിച്ച്, വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സെഷന്‍സ് കോടതിയെ സമീപിച്ചു. 'വധശിക്ഷ എങ്ങനെ നീട്ടിക്കൊണ്ടു പോകാമെന്നുള്ള തന്ത്രമാണിതെന്ന് തോന്നുന്നു. 2017 മെയ് 5 മുതല്‍ സുപ്രീം കോടതി അപ്പീലുകള്‍ തള്ളിയും അതിനു ശേഷം ദയാ ഹര്‍ജിയിക്കും തിരുത്തല്‍ ഹര്‍ജിയ്ക്കും നിങ്ങിയതിനു ശേഷം ഇത്രയും സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതുവരെ കാത്തുനിന്നത്?, ഇതെല്ലാം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് തടസ്സമാണ് ഉണ്ടായത്?, എന്താണ് നിങ്ങളെ തടഞ്ഞത്?, ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.

​നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ആദ്യം തീരുമാനിച്ചത് ജനുവരി 22 ന്

നിര്‍ഭയ കേസിലെ നാല് പേരെയും തൂക്കിലേറ്റാനുള്ള ക്രമീകരണങ്ങളെല്ലാം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍, ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റില്ല. പ്രതികളെ വിവിധ സെല്ലുകളിലാക്കുകയും സിസിടിവി നിരീക്ഷണവും നടത്തി. വധശിക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി തീഹാര്‍ ജയിലില്‍ ഞായറാഴ്ച ഒരു ഡമ്മി വധശിക്ഷ നടപ്പാക്കി. നാല് പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അറിയിച്ചു. പ്രതികളുടെ മരണവാറന്റ് കോടതി സ്റ്റേ ചെയ്തു. ദയാഹര്‍ജി നിലനില്‍ക്കെ വധശിക്ഷ നടപ്പാക്കാനാകില്ല. ജയില്‍ അധികൃതരോട് പുതിയ തിയ്യതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്