ആപ്പ്ജില്ല

സിന്ദൂരവും വളയും ധരിക്കാൻ വിസമ്മതിച്ചു; വിവാഹമോചനം തേടി ഭര്‍ത്താവ് ഗുവാഹത്തി ഹൈക്കോടതിയില്‍

സിന്ദൂരവും വളയും ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അസമിലെ ഗുവാഹത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി ഉത്തരവിട്ടു.

Samayam Malayalam 30 Jun 2020, 2:56 pm
ഗുവാഹത്തി: ഭാര്യ സിന്ദൂരവും വളയും ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭർത്താവ് വിവാഹമോചനത്തിനായി ഗുവാഹത്തി ഹൈക്കോടതിയില്‍. താന്‍ പറയുന്നത് ഭാര്യ അനുസരിക്കില്ലെന്നും സിന്ദൂരവും വളയും ധരിക്കാന്‍ അവള്‍ വിസമ്മതിക്കുന്നു എന്നാണ് ഭര്‍ത്താവിന്‍റെ പരാതി. ഈ ആവശ്യം ഉന്നയിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കുടുംബ കോടതിയിൽ ഹർജി നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യത്തിന്‍റെ മേല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പിന്നീടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇയാള്‍ക്ക് വിവാഹമോചനം അനുവദിച്ചു.
Samayam Malayalam the gauhati high court has granted divorce to a man observing that the refusal to wear shaka and sindoor
സിന്ദൂരവും വളയും ധരിക്കാൻ വിസമ്മതിച്ചു; വിവാഹമോചനം തേടി ഭര്‍ത്താവ് ഗുവാഹത്തി ഹൈക്കോടതിയില്‍


Also Read; 'അപശകുനം'; പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

വളയും സിന്ദൂരവും ധരിക്കാൻ യുവതി വിസമ്മതിക്കുന്നത് അവിവാഹിതയാണെന്ന് കാണിക്കാനോ അല്ലെങ്കില്‍ ഇപ്പോള്‍ നടന്ന വിവാഹത്തില്‍ താല്‍പര്യമില്ലാത്തത് കൊണ്ടോ ആകാം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യുവതിക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്ന് കാണിക്കുന്നുവെന്ന് ജൂൺ 19ന് വന്ന വിധിന്യായത്തിൽ കോടതി പറയുന്നു.

Also Read; ജനകോടികളുടെ ഉള്ളിൽ ഉറങ്ങി കിടന്ന പച്ചാളം ഭാസിമാരെ പുറത്ത് കൊണ്ട് വന്ന ടിക് ടോക്കിന് വിട; വൈറലായ ട്രോളുകള്‍

2012 ഫെബ്രുവരി 17നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവര്‍ക്കിടയില്‍ വലിയ പ്രശ്നം നിലനിന്നിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. യുവാവിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനാവില്ലെന്ന് യുവതി പറഞ്ഞതായി ഭര്‍ത്താവ് പറയുന്നു. 2013 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. പിന്നീട് ഭര്‍ത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുന്നു എന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്