ആപ്പ്ജില്ല

പൈലറ്റിനെ മര്‍ദ്ദിച്ചത് ഹണിമൂണ്‍ യാത്ര വൈകിയതിനാൽ; ഇൻഡിഗോ അക്രമത്തിൽ യുവാവ്

മര്‍ദ്ദനമേറ്റ ഇന്‍ഡിഗോ പൈലറ്റ് അനൂപ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സഹില്‍ കതാരിയയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തുത്. ഇയാളെ വിമാനത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

Edited byലിജിൻ കടുക്കാരം | Samayam Malayalam 16 Jan 2024, 2:17 pm

ഹൈലൈറ്റ്:

  • മര്‍ദ്ദിച്ചത് ഹണിമൂണ്‍ യാത്ര വൈകിയതിനാൽ
  • ഗോവയിലേക്ക് പോവുകയായിരുന്നു
  • പ്രതികരണവുമായി യാത്രക്കാരൻ

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Indigi flht
ഇൻഡിഗോ ഫ്ലൈറ്റിലുണ്ടായ ആക്രമണം
ന്യൂഡൽഹി: വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ മർദ്ദിച്ച യുവാവ് ഹണിമൂണിന് പോവുകയായിരുന്നെന്ന് മൊഴി. യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ നിയന്ത്രണംവിട്ട് പെരുമാറിയതെന്നാണ് അറസ്റ്റിലായ സാഹിൽ കതാരിയ മൊഴി നൽകിയത്. ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ഞായറാഴ്ച രാവിലെ 7:40ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട വിമാനം മോശം കാലാവസ്ഥയെത്തുടർന്നാണ് 13 മണിക്കൂറോളം വൈകിയത്. വിമാനത്തിനുള്ളിൽ യാത്രക്കാരുമായി സംസാരിക്കുകയായിരുന്ന സഹപൈലറ്റ് അനൂപ് കുമാറിനെയാണ് സാഹിൽ കതാരിയ മർദ്ദിച്ചത്. ഗോവയിലേക്ക് ഹണിമൂണിന് പോവുകയായിരുന്നു ഇയാൾ. അക്രമത്തിന് പിന്നാലെ ഇയാളെ വിമാനത്തിൽ നിന്നിറക്കി. തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥർക്ക് വന്ദേ ഭാരത് യാത്രയ്ക്ക് ഇനി ബത്ത; ഉത്തരവിറങ്ങി, ആനുകൂല്യം ലഭിക്കുക ഇവർക്ക്
വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്തയുടൻ സാഹിൽ ഓടിച്ചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഇടപെട്ട് ഇയാളെ തടയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാത്രക്കാരെതിരെ പരാതി നൽകിയെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു.

അതേസമയം വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ മാർഗരേഖ കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ) പുറത്തിറക്കിയിരുന്നു. ഡൽഹിയിൽ ഇൻഡിഗോ വിമാനത്തിലെ അതിക്രമത്തിന് പിന്നാലെയാണ് ഡിജിസിഎ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

വിമാനങ്ങൾ വൈകുമ്പോഴും റദ്ദാക്കുമ്പോഴും തത്സമയ വിവരങ്ങൾ എർലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ഡിജിസിഎ നിർദ്ദേശം. വിവരങ്ങൾ മുൻകൂട്ടി എസ്എംഎസിലൂടെയോ വാട്സ്ആപ്പിലൂടെയോ ഇ-മെയിലിലൂടെയോ യാത്രക്കാരെ അറിയിക്കണം. എന്നാൽ എയർലൈനുകളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ അസാധാരണ സാഹചര്യങ്ങളിൽ ഈ വ്യവസ്ഥകൾ ബാധകമായിരിക്കില്ലെന്നും യാത്രക്കാർ എയർലൈനുകളുമായും, വിമാനത്തിലെ ജീവനക്കാരുമായും സഹകരിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കുന്നുണ്ട്.

Also Read : പ്രധാനമന്ത്രി ഇന്ന് വൈകിട്ട് എത്തും; എറണാകുളത്ത് രണ്ടു ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ടതെല്ലാം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്