ആപ്പ്ജില്ല

അടുത്ത മൂന്ന് മാസം നിര്‍ണായകം; ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമോ?

വരാനിരിക്കുന്ന ഉത്സവ, ശൈത്യകാലത്തും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Samayam Malayalam 24 Oct 2020, 4:51 pm
അടുത്ത മൂന്ന് മാസം കൊറോണ വൈറസ് മഹാമാരിയില്‍ രാജ്യത്ത് നിര്‍ണ്ണായകമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന ഉത്സവ, ശൈത്യകാലത്തും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Samayam Malayalam the next three months are going to be decisive in india braces for second wave of covid19 amid winter conditions
അടുത്ത മൂന്ന് മാസം നിര്‍ണായകം; ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമോ?


​അടുത്ത മൂന്ന് മാസം നിര്‍ണായകം

'കൊവിഡിനെ നേരിടാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, അടുത്ത മൂന്ന് മാസം രാജ്യത്തെ കൊവിഡിന്റെ സ്ഥിതി നിര്‍ണ്ണായകമായിരിക്കും. വരുന്ന ഉത്സവകാലത്തും ശൈത്യകാലത്തും വേണ്ടത്ര മുന്‍കരുതല്‍ എടുക്കണം. കൊറോണയ്‌ക്കെതിരെ പോരാടുന്നതിനുള്ള മികച്ച സ്ഥാനത്ത് ഇന്ത്യ ഉണ്ടാകും', ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

​യുപിയില്‍ കൊവിഡ് പരിശോധന കൂട്ടണം

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് ഉത്തര്‍പ്രദേശ് പരിശോധന, നിരീക്ഷണം, കോണ്‍ടാക്ട് ടേസിംഗ്, രോഗനിര്‍ണയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശ് പോലുള്ള ഒരു വലിയ സംസ്ഥാനത്തിന് കൊവിഡിനെ തടയുന്നതിന് ഫലപ്രദമായ ലളിതമായ മുന്‍കരുതല്‍ നടപടികള്‍ പരമാവധി നടപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പൊതുയിടങ്ങളില്‍ മാസ്‌ക്, മുഖാവരണം എന്നിവ ധരിക്കേണ്ടതാണ്. കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

​രാജ്യത്തെ കൊവിഡ് സ്ഥിതി

കഴിഞ്ഞ മൂന്ന് മാസങ്ങളായി രാജ്യം കൊവിഡിന്റെ എല്ലാ പാരാമീറ്ററുകളും ഭേദിച്ചതായി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. സജീവ കേസുകള്‍ ഏഴ് ലക്ഷത്തിന് താഴെയാണെന്നും കൊവിഡ് ഇരട്ടിക്കല്‍ നിരക്ക് 97.2 ദിവസമായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് പരിശോധനകള്‍ 10 കോടി കടന്നു. ഇത് ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ ശുഭ സൂചനയാണിതെന്ന് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

​ഇന്നത്തെ കൊവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതിയതായി 53,370 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 78,14,682 ആയി ഉയർന്നു. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. ഇന്നലെ മാത്രം രാജ്യത്ത് 650 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 1,17,956 ആയി. 6,80,680 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,549 പേർക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്‌തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്