ആപ്പ്ജില്ല

സിസേറിയൻ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

ഇന്ത്യയിൽ ഏറ്റവും അധികം സിസേറിയൻ നടക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 17.2 ശതമാനമാണ് സിസേറിയൻ നിരക്ക്. 15 ശതമാനത്തിൽ അധികമാകരുതെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്നത്.

Samayam Malayalam 26 Feb 2020, 7:17 pm
ഇന്ത്യയില്‍ ഏറ്റവുമധികം സിസേറിയന്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത് എന്ന് പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അതിനൊപ്പം തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് ഇല്ലെന്നും കൂടുതലും സ്വകാര്യ ആശുപത്രികളിലാണ് സിസേറിയന്‍ നടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
Samayam Malayalam C-Section
ഇന്ത്യയിൽ സിസേറിയൻ നിരക്ക് ഉയരുന്നു


Also Read :ഡൽഹിയിൽ മരണം 23; വിമർശിച്ച് കോടതികൾ; സ്ഥിതിവിലയിരുത്തി ഡോവൽ

രാജ്യത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം സിസേറയന്‍ പ്രസവം നടക്കാറുള്ളത്. തെലങ്കാന, ആന്ധ്രാ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇത് നടക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 15 ശതമാനത്തില്‍ അധികം സിസേറിയന്‍ ഉണ്ടാകരുത് എന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുമ്പോള്‍ കേരളത്തില്‍ അടക്കം ഇത് 17.2 ശതമാനം വരെ എത്തുന്നു. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ എല്ലാം 15 ശതമാനത്തില്‍ അധികമാണ്.

Also Read : ഡൽഹി കലാപം: ബിജെപി നേതാക്കൾക്കെതിരെ എന്താണ് കേസെടുക്കാത്തതെന്ന് ഹൈക്കോടതി

കേരളത്തില്‍ കൊല്ലത്താണ് ഇത്തരത്തില്‍ ഏറ്റവുമധികം പ്രസവങ്ങള്‍ നടക്കുന്നത്. അതേസമയം, തമിഴ്നാട്ടില്‍ ഇത് ഏറ്റവുമധികമുള്ളത് കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയിലാണുള്ളത്.

പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ അപേക്ഷിച്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രസവങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ഏറ്റവും കുറവ് സിസേറിയന്‍ പ്രസവം നടക്കുന്നത് എന്ന് കണക്കുകള്‍ കാണിക്കുന്നു.

കഴിഞ്ഞവര്‍ഷം 40.7 ശതമാനം സിസേറിയനാണ് കേരളത്തില്‍ നടന്നത്. അതേസമയം, ഇത്തരം പ്രസവരീതികള്‍ ആരോഗ്യത്തെ ബാധിക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വേദന ഒഴിവാക്കുന്നതിനും നല്ല നാള്‍ നോക്കുന്നതിനുമാണ് ഇത്തരത്തില്‍ സിസേറിയന്‍ നടത്തുന്നതെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്