ന്യൂഡല്‍ഹി: പശ്ചിമബംഗാളിൽ അമിത്ഷായുടെ രഥയാത്രയ്ക്ക് അനുമതിയില്ല. അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്കരിച്ചാൽ ഹർജി പിന്നീട് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
രഥയാത്ര തടഞ്ഞുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. രഥയാത്രയ്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ഈ വിധിക്കെതിരെ ബിജെപി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് രഥയാത്ര തടഞ്ഞതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രഥയാത്ര തടഞ്ഞുകൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചത്. അതേസമയം സംസ്ഥാനത്ത് യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
രഥയാത്ര തടഞ്ഞുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. രഥയാത്രയ്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ഈ വിധിക്കെതിരെ ബിജെപി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.