ഹരിദ്വാർ: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് യോഗാഗുരു ബാബാ രാംദേവ്. ഇതിനായി നിയമം നിർമ്മിക്കണമെന്നും രാംദേവ് പറഞ്ഞു. ഹരിദ്വാറിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. അടുത്ത 50 വർഷത്തിനിടയിൽ ഇന്ത്യയിലെ ജനസംഖ്യ 150 കോടി കവിയരുത്. ഇന്ത്യ അതിന് പാകപ്പെടുകയോ തയ്യാറാകുകയോ ചെയ്തിട്ടില്ല. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കുന്നതിലൂടെയേ അതിന് കഴിയൂ. കൂടാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ സർക്കാർ ആനുകൂല്യങ്ങളോ പ്രത്യേക അവകാശങ്ങൾ അനുവദിക്കാനോ പാടില്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരണമെന്നും ബാബാരാംദേവ് പറഞ്ഞു.
പശുവിനെ കൊല്ലുന്നത് പൂർണ്ണമായും അവസാനിപ്പിക്കണം. പശുക്കടത്തുകാരും ഗോരക്ഷാ സേനയും തമ്മിലുള്ള സംഘർഷം ഒഴിവാക്കണമെങ്കിൽ ഇതുമാത്രമാണ് വഴി. ഇറച്ചി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭ്യമാണെന്നും രാം ദേവ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രങ്ങളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇന്ത്യയിലും ആയിക്കൂടെന്നും രാംദേവ് ചോദിച്ചു. ഇത് ഋഷിമാരുടെ ഭൂമിയാണെന്നും ഇന്ത്യയിൽ മദ്യം പൂർണ്ണമായും നിരോധിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
പശുവിനെ കൊല്ലുന്നത് പൂർണ്ണമായും അവസാനിപ്പിക്കണം. പശുക്കടത്തുകാരും ഗോരക്ഷാ സേനയും തമ്മിലുള്ള സംഘർഷം ഒഴിവാക്കണമെങ്കിൽ ഇതുമാത്രമാണ് വഴി. ഇറച്ചി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭ്യമാണെന്നും രാം ദേവ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രങ്ങളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇന്ത്യയിലും ആയിക്കൂടെന്നും രാംദേവ് ചോദിച്ചു. ഇത് ഋഷിമാരുടെ ഭൂമിയാണെന്നും ഇന്ത്യയിൽ മദ്യം പൂർണ്ണമായും നിരോധിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.