ആപ്പ്ജില്ല

യുവാവിന്‍റെ വയറ്റിൽ നാണയങ്ങളും ആണിയും ചങ്ങലയുമടക്കം 5 കിലോ ഇരുമ്പ്

ഇവയൊക്കെ ഇയാളുടെ വയറിൽ കടന്നു കൂടിയതെങ്ങനെയാണെന്ന് അറിയാമോ???

Samayam Malayalam 28 Nov 2017, 12:14 pm
ഭോപ്പാല്‍: യുവാവിന്‍റെ വയറ്റിൽ നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നാണയങ്ങളും ആണിയുമടക്കം അഞ്ച് കിലോ ഇരുമ്പ് പുറത്തെടുത്ത് നീക്കം ചെയ്തു. മധ്യപ്രദേശില്‍ 32 വയസ്സുകാരന്‍റെ വയറ്റിലാണ് ഈ ഇരുമ്പുഖനി കണ്ടെടുത്തത്. 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോ ഇരുമ്പ് ഇയാളുടെ വയറ്റിലെത്തപ്പെട്ടതാണ് ഏറെ രസകരം. ഈ കക്ഷി ഇതുവരെ മെറ്റൽ ഡിറ്റക്ടറിന്‍റെ അടുത്തുകൂടി പോകാത്തത് നന്നായി, പോയിരുന്നെങ്കിൽ അത് അടിച്ചു പോയെനെ എന്നാണ് ഈ വാര്‍ത്ത കണ്ട ചില വിരുതന്മാര്‍ പാസാക്കിയ കമന്‍റ്.
Samayam Malayalam this man feasted on 263 coins 150 iron nails dog chain
യുവാവിന്‍റെ വയറ്റിൽ നാണയങ്ങളും ആണിയും ചങ്ങലയുമടക്കം 5 കിലോ ഇരുമ്പ്


ഇനി ഇവയൊക്കെ ഇയാളുടെ വയറിൽ കടന്നു കൂടിയതെങ്ങനെയാണെന്ന് അറിയാമോ. വിഷാദരോഗത്തിന് അടിമയായിരുന്ന ഇയാൾ ആ അവസ്ഥയിൽ ലോഹക്കഷ്ണങ്ങൾ വിഴുങ്ങാറുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. എന്നാൽ മുഹമ്മദ് മക്‌സുദിൻ എന്ന ഇയാളുടെ പേര് വെളിപ്പെടുത്താൻ ആദ്യം ഡോക്ടര്‍ തയ്യാറായില്ല. ഇയാളുടെ ഈ ശീലത്തെ പറ്റി വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.



കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളിൽ നടത്തിയ എക്‌സ്‌റേയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നതെന്നും എക്‌സ്‌റേ എടുത്തപ്പോഴാണ് വയറുവേദനയുടെ കാരണം മനസ്സിലായതെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ അറിയിച്ചു. മക്‌സൂദിനെ നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത്.

263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷ്ണങ്ങള്‍ എന്നിവയാണ് ഇയാളുടെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത്. ഈ വാര്‍ത്തയ്ക്ക് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്ന ട്രോളുകളിലും സ്ഥാനം കണ്ടെത്താനായി. എന്നാൽ പിന്നെ ഇയാളെ ഒരു ആക്രിക്കടയായി തന്നെ പ്രഖ്യാപിച്ചൂടെ എന്നാണ് ട്രോൾ വിരുതന്മാര്‍ ഈ വാര്‍ത്തയ്ക്ക് നൽകിയ ആദ്യ ട്രോൾ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്