ആപ്പ്ജില്ല

ബിജെപി വിടുന്നവർ സമാധാനത്തോടെ ജീവിക്കില്ല; വിവാദ പരാമർശവുമായി സുശീൽ കുമാർ മോദി

ബിഹാറിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ തങ്ങളുടെ സ്ഥാനാർഥിയായി ബിജെപി സുശീൽ കുമാർ മോദിയെയാണ് നിർദേശിച്ചിരിക്കുന്നത്. ഇതേസാഹചര്യത്തിലാണ് നേതാവിന്‍റെ വിവാദ പരാമർശം

Samayam Malayalam 30 Nov 2020, 1:00 pm
പറ്റ്ന: ബിജെപി 'വൺവേ ട്രാഫിക്' പോലെയാണെന്നും പാർട്ടി വിടുന്നവർ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ലെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. പാർട്ടിയിൽ ചേർന്ന ഒരാൾക്ക് പിന്നീട് ബിജെപി വിടാൻ കഴിയില്ലെന്നാണ് ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവ് പറഞ്ഞത്. ടൈംസ് നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Samayam Malayalam sushil kumar modi
സുശീൽ കുമാർ മോദി. PHOTO: TOI


“ഞങ്ങളുടെ പാർട്ടി, ബിജെപി വൺവേ ട്രാഫിക് പോലെയാണ്, നിങ്ങൾക്ക് ഇവിടെ വരാം, പക്ഷേ ഇവിടെ നിന്ന് പോകാൻ കഴിയില്ല. ബിജെപി വിട്ടവർ ഒരിക്കലും സമാധാനത്തോടെ ജീവിക്കുന്നില്ല. ഞാൻ ബിഹാർ സർക്കാറിന്റെ ഭാഗമല്ലെങ്കിലും എന്റെ ആത്മാവ് നിലവിലെ സർക്കാരിനുള്ളിലുണ്ട്. പാർട്ടിയെ ഒരിക്കലും ദുർബലമാകാൻ നമ്മൾ അനുവദിക്കരുത്, ” ബിജെപി നേതാവ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read : കുട്ടികളുമായി വിദേശ യാത്ര പോയോ? ദുബായിൽ തിരിച്ചെത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്: 6 നിർദേശങ്ങൾ

ബിഹാറിൽ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാർഥിയായി നാമനിർദേശം ചെയ്തിരിക്കുന്നത് സുശീൽ കുമാർ മോദിയെയാണ്. ഇതേ സാഹചര്യത്തിൽ തന്നെയാണ് ഇദ്ദേഹത്തിന്‍റെ വാക്കുകൾ. വെള്ളിയാഴ്ചയാണ് പാർട്ടി ഇദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായിരുന്ന രാം വിലാസ് പാസ്വാന്‍റെ നിര്യാണത്തെതുടർന്നാണ് ബിഹാറിൽ നിന്ന് രാജ്യസഭാ സീറ്റ് ഒഴിവ് വന്നിരിക്കുന്നത്. സീറ്റ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് നൽകണമെന്ന് എൽജെപി ആവശ്യപ്പെട്ടെങ്കിലും ബിജെപി ഇത് പരിഗണിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി മുന്നണി വിട്ട് മത്സരിച്ചതെത്തുടർന്ന് ജെഡിയുവിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി സീറ്റ് ഏറ്റെടുക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Also Read : രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയിൽ കുറവ്; ആകെ രോഗബാധിതർ 94.31 ലക്ഷം കടന്നു

കഴിഞ്ഞ നിതീഷ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ ഇത്തവണ നിതീഷ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിപദവും അദ്ദേഹത്തിനു നൽകുമെന്ന് അന്നുതന്നെ സൂചന പാർട്ടികേന്ദ്രങ്ങൾ നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്