ആപ്പ്ജില്ല

സുശാന്തിൻ്റെ ആരാധകർ ഭീഷണിപ്പെടുത്തുന്നു, ലഭിക്കുന്നത് നൂറിലധികം കോളുകൾ; ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുതിൻ്റെ മൃതദേഹം വസതിയിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോയ ആംബുലൻസിൻ്റെ ഡ്രൈവറാണ് തനിക്ക് നേരെയുണ്ടാകുന്ന ഭീഷണികൾ വ്യക്തമാക്കിയത്

Samayam Malayalam 5 Aug 2020, 8:01 pm
മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുതിൻ്റെ ആരാധകർ ദിവസവും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ആംബുലൻസ് ഡ്രൈവർ. നൂറ് കണക്കിന്ന് ഫോൺ കോളുകളാണ് എന്നും ലഭിക്കുന്നത്. ഭീഷണി മുഴക്കുന്നതിനൊപ്പം മോശം രീതിയിലാണ് ഇവർ സംസാരിക്കുന്നതെന്നും സുശാന്തിൻ്റെ മൃതദേഹം വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ആംബുലൻസ് ഓടിച്ച ഡ്രൈവർ വ്യക്തമാക്കുന്നു.
Samayam Malayalam സുശാന്ത് സിങ് രജ്‌പുത്
സുശാന്ത് സിങ് രജ്‌പുത്


Also Read: സുശാന്തിന്റെ മരണം: കേസ് സിബിഐക്ക് വിട്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

സുശാന്തിനെ കൊലപ്പെടുത്തിയത് തങ്ങൾ ആണെന്നാണ് ഒരു വിഭാഗം ആരാധകർ വ്യക്തമാക്കുന്നത്. "താനും സഹോദരനും ആംബുലൻസ് സർവീസ് നടത്തുകയാണ്. ജൂൺ 14ന് ബാന്ദ്രയിലെ വസതിയിൽ നിന്നും സുശാന്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയത് തൻ്റെ ആംബുലൻസിലാണ്. അന്ന് മുതലാണ് ഫോണിലൂടെ ഭീഷണി ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസമായി കോളുകൾ വരുന്നുണ്ട്" - എന്നും ഡ്രൈവറായ വിശാൽ ബന്ദ്‌ഗാർ വ്യക്തമാക്കുന്നു.

സുശാന്തിനെ വസതിയിൽ നിന്നും ആബുലൻസിലേക്ക് നീക്കുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നുവെന്നും അതിന് ശേഷം താരത്തെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും ആരാധകരെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നവർ ആരോപിക്കുന്നു. നിങ്ങളെ ഈശ്വരൻ ശിക്ഷിക്കുമെന്നും ചിലർ പറയുന്നതായി ബന്ദ്‌ഗാർ പറയുന്നു.

Also Read: 'ജനാധിപത്യവും മതേതരത്വവും പരാജയപ്പെട്ടു, ഹിന്ദുത്വം വിജയിച്ചു'; പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ഒവൈസി

തനിക്ക് സഹോദരനും നാല് ആംബുലൻസുകളുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ടാണ സർവീസ് നടത്തുന്നത്. കോൺടാക്‌ട് നമ്പറുകൾ ആംബുലൻസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ നമ്പർ കണ്ടെത്തിയാണ് ഫോൺ സന്ദേശങ്ങൾ വരുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും ഫോൺ ഭീഷണി സന്ദേശങ്ങളും എത്തുന്നുണ്ടെന്നും ബന്ദ്‌ഗാർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്