ബംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ രണ്ട് കശ്മീർ സ്വദേശികളായ വിദ്യാർഥികൾ അറസ്റ്റിൽ. കർണാടക ഹുബള്ളിയിലെ മൂന്ന് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളാണ് പിടിയിലായത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 124 (രാജ്യദ്രോഹം), 153 (എ), 153 (ബി) എന്നീ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. Also Read: സ്കൂൾ വാനിന് തീപിടിച്ച് നാലുകുട്ടികൾ വെന്തുമരിച്ചു; അപകടകാരണം വ്യക്തമല്ല
കശ്മീരിലെ ഷോപിയാൻ സ്വദേശികളായ അമീർ, ബാസിത്, താലിബ് എന്നീ വിദ്യാർഥികളാണ് അറസ്റ്റിലായത്. കാമ്പസിൽ കടന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ധാർവാഡ് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Also Read: പുൽവാമ കൊണ്ട് ഗുണമുണ്ടായത് ആർക്കെന്ന് രാഹുൽ; തീവ്രവാദി അനുകൂലിയെന്ന് വിളിച്ച് ബിജെപി
രാജ്യത്തെ നടുക്കിയ പുൽവാമ ദിനത്തിൽ മൂന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥികളായ ഇവർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് നടപടി വിവാദമായത്. ഇവർ തന്നെയാണ് വീഡിയോ ഫോണിൽ ചിത്രീകരിച്ചത്.. പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ മുദ്രാവാക്യങ്ങളാണ് ഇവർ വിളിച്ചത്.
Also Read: ജനസംഖ്യ രജിസ്റ്റർ; കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക്?
വിദ്യാർഥികൾക്കെതിരെ കോളേജിലെ സംഘപരിവാർ സംഘടനകൾ രംഗത്തുവന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. വിദ്യാർഥികളെ ബലമായിട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഇവരെ കയ്യേറ്റം ചെയ്യാൻ ബജ്റംഗ്ദൾ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു.
കശ്മീരിലെ ഷോപിയാൻ സ്വദേശികളായ അമീർ, ബാസിത്, താലിബ് എന്നീ വിദ്യാർഥികളാണ് അറസ്റ്റിലായത്. കാമ്പസിൽ കടന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ധാർവാഡ് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Also Read: പുൽവാമ കൊണ്ട് ഗുണമുണ്ടായത് ആർക്കെന്ന് രാഹുൽ; തീവ്രവാദി അനുകൂലിയെന്ന് വിളിച്ച് ബിജെപി
രാജ്യത്തെ നടുക്കിയ പുൽവാമ ദിനത്തിൽ മൂന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥികളായ ഇവർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് നടപടി വിവാദമായത്. ഇവർ തന്നെയാണ് വീഡിയോ ഫോണിൽ ചിത്രീകരിച്ചത്.. പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ മുദ്രാവാക്യങ്ങളാണ് ഇവർ വിളിച്ചത്.
Also Read: ജനസംഖ്യ രജിസ്റ്റർ; കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക്?
വിദ്യാർഥികൾക്കെതിരെ കോളേജിലെ സംഘപരിവാർ സംഘടനകൾ രംഗത്തുവന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. വിദ്യാർഥികളെ ബലമായിട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഇവരെ കയ്യേറ്റം ചെയ്യാൻ ബജ്റംഗ്ദൾ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു.