ന്യൂഡൽഹി: നൂറുകണക്കിന് യാത്രക്കാരുമായി പറന്ന മൂന്ന് അന്താരാഷ്ട്രവിമാനങ്ങള്‍ ന്യൂഡൽഹി വിമാനത്താവള പരിധിയിൽ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കെഎൽഎം, ഇവ എയര്‍, യുഎസ് നാഷണൽ എയര്‍ലൈൻസ് എന്നിവയുടെ വിമാനങ്ങള്‍ക്കാണ് തുടര്‍ച്ചയായി എയര്‍ ട്രാഫിക് കൺട്രോളിൽ നിന്ന് സന്ദേശങ്ങള്‍ അയയ്ക്കേണ്ടി വന്നത്. സംഭവത്തെത്തുടര്‍ന്ന് പൈലറ്റുമാര്‍ക്ക് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇൻസിഡന്റ് ബ്യൂറോ നോട്ടീസ് അയച്ചു. വിമാനങ്ങള്‍ തമ്മിൽ പാലിക്കേണ്ട കുറഞ്ഞ ദൂരപരിധി ലംഘിച്ച മൂന്ന് അന്താരാഷ്ട്ര കമ്പനികളുടെ വിമാനങ്ങള്‍ പറന്നത് ഒരേ നിരപ്പിലായിരുന്നു. ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം, തായ് കമ്പനി ഇവ എയര്‍, യുസിന്റെ നാഷണൽ എയര്‍ലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനങ്ങള്‍.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഹോങ്കോങിലേയ്ക്ക് പറക്കുകയായിരുന്ന യുഎസ് നാഷണൽ വിമാനം 31000 അടിയും ആംസ്റ്റര്‍ഡാം - ബാങ്കോക്ക് റൂട്ടിൽ പറന്ന ഇവ എയര്‍ വിമാനം 32000 അടി ഉയരത്തിലുമാണ് പറന്നത്. വിയന്നയിൽ നിന്ന് വന്ന കെഎൽഎം വിമാനമാകട്ടെ 33000 അടി മാത്രം ഉയരത്തിലുമായിരുന്നു. സിവിൽ ഏവിയേഷൻ ഡയറക്ട്രേറ്റ് ജനറലിന്റെ 2017ലെ നിയമപ്രകാരം നിയമം ലംഘിക്കുന്ന വിദേശ വിമാനങ്ങള്‍ക്കും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കാം.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഹോങ്കോങിലേയ്ക്ക് പറക്കുകയായിരുന്ന യുഎസ് നാഷണൽ വിമാനം 31000 അടിയും ആംസ്റ്റര്‍ഡാം - ബാങ്കോക്ക് റൂട്ടിൽ പറന്ന ഇവ എയര്‍ വിമാനം 32000 അടി ഉയരത്തിലുമാണ് പറന്നത്. വിയന്നയിൽ നിന്ന് വന്ന കെഎൽഎം വിമാനമാകട്ടെ 33000 അടി മാത്രം ഉയരത്തിലുമായിരുന്നു. സിവിൽ ഏവിയേഷൻ ഡയറക്ട്രേറ്റ് ജനറലിന്റെ 2017ലെ നിയമപ്രകാരം നിയമം ലംഘിക്കുന്ന വിദേശ വിമാനങ്ങള്‍ക്കും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കാം.