ആപ്പ്ജില്ല

ഭര്‍ത്താവിന്‍റ മുന്നിലിട്ട് ഭാര്യയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും ആഭരണങ്ങളും ഇവര്‍ കവര്‍ന്നു.

Samayam Malayalam 10 Aug 2018, 12:35 pm
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും പണവും മൊബൈല്‍ഫോണുകളും കവര്‍ന്നെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയദീപ് പട്ടേല്‍, സത്യം പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്.
Samayam Malayalam rapee


കേസിലെ മൂന്നാം പ്രതിയായ അജയ് പാട്ടീലിനായി തിരച്ചില്‍ തുടരുകയാണ്. വഡോദര സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. മക്കാര്‍പുര പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുവച്ചായിരുന്നു ബൈക്കിലെത്തിയ മൂന്നംഗ സംഘം ദമ്പതികളെ ആക്രമിച്ചത്. 26കാരനായ ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും ആഭരണങ്ങളും ഇവര്‍ കവര്‍ന്നു.

ഇതിനുശേഷം ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവച്ചാണ് മൂന്നുപേരും ചേര്‍ന്ന് 26കാരനായ ഭര്‍ത്താവിന്റെ മുന്നില്‍വച്ച് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍തന്നെ മഞ്ജല്‍പൂര്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും രണ്ടു പേരെ മാത്രമാണ് പിടികൂടാനായത്. പോലീസിനെ കണ്ട ഉടനെ മൂന്നാംപ്രതി ഒാടി രക്ഷപ്പെടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്