ഭോപ്പാൽ: ആംബുലൻസ് ലഭ്യമാകാതിരുന്നതിനെ തുടർന്ന് ക്യാൻസർ ബാധിതനായ മൂന്നര വയസുകാരന് ദാരുണാന്ത്യം. ഭോപ്പാലിലെ നവോദയ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്ന മിതാൻഷ് എന്ന കുട്ടിയാണ് മരിച്ചത്. ബ്ലഡ് ക്യാൻസറിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ മിതാൻഷിൻ്റെ ആരോഗ്യം മോശമായി. ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു സംവിധാനം ഇല്ലാതിരുന്നതോടെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോകാൻ ശ്രമം നടത്തിയെങ്കിലും ആംബുലൻസ് ലഭ്യമായില്ല.
മിതാൻഷിൻ്റെ ബന്ധുക്കൾ 108 ആംബുലൻസിൻ്റെ സഹായം തേടിയെങ്കിലും വാഹനം എത്തിയില്ല. രാവിലെ 7.15ഓടെ കുട്ടിയുടെ മരണം സംഭവിച്ചുവെന്ന് നവോദ്യ ഡയറക്ടർ ഡോ. ശ്യാം അഗർവാൾ പറഞ്ഞു. അതേസമയം ആംബുലൻസ് വൈകിയെന്ന ആരോപണം അധികൃതർ തള്ളി.
220ലധികം അശുപത്രികളുള്ള ഭോപ്പാലിൽ നൂറിലധികം ആംബുലൻസുകളുണ്ട്. ആരോഗ്യനില ഗുരുതരമായിട്ടും മിതാൻഷിന് ആംബുലൻസ് സൗകര്യം കൃത്യസമയത്ത് ലഭിച്ചില്ല. അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭോപ്പാൽ ജില്ലാ ചീഫ് മെഡിക്കൽ ആൻ്റ് ഹെൽത്ത് ഓഫീസർ ഡോ. സുധീർ ധേരിയ വ്യക്തമാക്കി.
മിതാൻഷിൻ്റെ ബന്ധുക്കൾ 108 ആംബുലൻസിൻ്റെ സഹായം തേടിയെങ്കിലും വാഹനം എത്തിയില്ല. രാവിലെ 7.15ഓടെ കുട്ടിയുടെ മരണം സംഭവിച്ചുവെന്ന് നവോദ്യ ഡയറക്ടർ ഡോ. ശ്യാം അഗർവാൾ പറഞ്ഞു. അതേസമയം ആംബുലൻസ് വൈകിയെന്ന ആരോപണം അധികൃതർ തള്ളി.
220ലധികം അശുപത്രികളുള്ള ഭോപ്പാലിൽ നൂറിലധികം ആംബുലൻസുകളുണ്ട്. ആരോഗ്യനില ഗുരുതരമായിട്ടും മിതാൻഷിന് ആംബുലൻസ് സൗകര്യം കൃത്യസമയത്ത് ലഭിച്ചില്ല. അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭോപ്പാൽ ജില്ലാ ചീഫ് മെഡിക്കൽ ആൻ്റ് ഹെൽത്ത് ഓഫീസർ ഡോ. സുധീർ ധേരിയ വ്യക്തമാക്കി.