ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് വാണിജ്യാടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത് രണ്ടാം ദിവസമാണ് ട്രെയിൻ വാണിജ്യാടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിച്ചത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ആദ്യ സര്‍വീസ് നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യം റയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലൂടെ പങ്കുവെച്ചു. ആദ്യത്തെ രണ്ടാഴ്ചത്തേയ്ക്കുള്ള ട്രെയിനിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതായും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഉദ്ഘാടനസര്‍വീസ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ട്രെയിൻ പാതിവഴിയിൽ നിന്നത് ഇന്നലെ വാര്‍ത്തയായിരുന്നു. വാരണാസിയിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രാമധ്യേയായിരുന്നു സാങ്കേതികത്തകരാറ് മൂലം ട്രെയിനിന് സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നത്. എന്നാൽ പുറമെ നിന്നുള്ള ഒരു വസ്തു ട്രെയിനിൽ ഇടിച്ചതിന്‍റെ ഫലമായി അവസാനത്തെ നാല് കോച്ചുകളുമായുള്ള ബന്ധം നഷ്ടമായെന്നും ഇതിന്‍റെ ഫലമായി ട്രെയിൻ തനിയെ ബ്രേക്ക് ഇടുകയായിരുന്നുവെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. തുടര്‍ന്ന് പരിശോധനകള്‍ക്കായി ട്രെയിൻ ഡൽഹി സ്റ്റേഷനിലേയ്ക്ക് മാറ്റി.
ഒരു പശുവിനെ ഇടിച്ചിട്ടതിന്‍റെ ഫലമായി ചക്രങ്ങള്‍ നിരങ്ങി നീങ്ങിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് നോര്‍ത്തേൺ റെയിൽവേ സിപിആര്‍ഓ ദീപക് കുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ തുണ്ട്ല സ്റ്റേഷനു സമീപത്തു വെച്ച് അവസാന കോച്ചുകളിൽ നിന്ന് അപശബ്ദങ്ങള്‍ കേട്ടതിനു പിന്നാലെ ട്രെയിൻ പതിയെ നിൽക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ട്രാക്കിൽ കിടന്നിരുന്നു. ഈ സമയത്ത് ധാരാളം പത്രപ്രവര്‍ത്തകരും ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിനിന്‍റെ ലോക്കോ പൈലറ്റുമാര്‍ ബ്രേക്കിങ് തകരാറിനെപ്പറ്റി സംസാരിക്കുന്നതായി കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ട്രെയിനിന്‍റെ സാങ്കേതികത്തകരാറിനു പിന്നാലെ കേന്ദ്രസര്‍ക്കാരും കോൺഗ്രസും തമ്മിൽ വാദപ്രതിവാദങ്ങളും രൂക്ഷമായി. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമാണെന്നും അത് എങ്ങനെയാണ് നടത്തേണ്ടതെന്ന് കോൺഗ്രസ് നേതൃത്വം കാര്യമായി ചിന്തിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് മറുപടിയുമായി റയിൽവേ മന്ത്രി പീയൂഷ് ഗോയൽ രംഗത്തെത്തി. ഇന്ത്യൻ എൻജിനീയര്‍മാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തെയാണ് കോൺഗ്രസ് അധ്യക്ഷൻ അപമാനിച്ചതെന്നായിരുന്നു പീയൂഷ് ഗോയലിന്‍റെ പ്രസ്താവന. കോൺഗ്രസ് കുടുംബത്തിന് ആറ് പതിറ്റാണ്ട് നല്‍കിയിരുന്നുവെന്നും അത്രയും സമയം മതിയാകുമായിരുന്നില്ലേയെന്നും പീയൂഷ് ഗോയൽ തിരിച്ചു ചോദിച്ചു.
നിലവിൽ രാവിലെ ഡൽഹിയിൽ നിന്ന് വരണാസിയിലേയ്ക്കും വൈകിട്ട് തിരിച്ചും സര്‍വീസ് നടത്തുന്ന ഒരു സെമി ഹൈസ്പീഡ് ട്രെയിനാണ് അവതരിപ്പിച്ചിട്ടുള്ളത്. സമാന റൂട്ടുകളിൽ നൂറോളം പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ.
ഉദ്ഘാടനസര്‍വീസ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ട്രെയിൻ പാതിവഴിയിൽ നിന്നത് ഇന്നലെ വാര്‍ത്തയായിരുന്നു. വാരണാസിയിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രാമധ്യേയായിരുന്നു സാങ്കേതികത്തകരാറ് മൂലം ട്രെയിനിന് സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നത്. എന്നാൽ പുറമെ നിന്നുള്ള ഒരു വസ്തു ട്രെയിനിൽ ഇടിച്ചതിന്‍റെ ഫലമായി അവസാനത്തെ നാല് കോച്ചുകളുമായുള്ള ബന്ധം നഷ്ടമായെന്നും ഇതിന്‍റെ ഫലമായി ട്രെയിൻ തനിയെ ബ്രേക്ക് ഇടുകയായിരുന്നുവെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. തുടര്‍ന്ന് പരിശോധനകള്‍ക്കായി ട്രെയിൻ ഡൽഹി സ്റ്റേഷനിലേയ്ക്ക് മാറ്റി.
ഒരു പശുവിനെ ഇടിച്ചിട്ടതിന്‍റെ ഫലമായി ചക്രങ്ങള്‍ നിരങ്ങി നീങ്ങിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് നോര്‍ത്തേൺ റെയിൽവേ സിപിആര്‍ഓ ദീപക് കുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ തുണ്ട്ല സ്റ്റേഷനു സമീപത്തു വെച്ച് അവസാന കോച്ചുകളിൽ നിന്ന് അപശബ്ദങ്ങള്‍ കേട്ടതിനു പിന്നാലെ ട്രെയിൻ പതിയെ നിൽക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ട്രാക്കിൽ കിടന്നിരുന്നു. ഈ സമയത്ത് ധാരാളം പത്രപ്രവര്‍ത്തകരും ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിനിന്‍റെ ലോക്കോ പൈലറ്റുമാര്‍ ബ്രേക്കിങ് തകരാറിനെപ്പറ്റി സംസാരിക്കുന്നതായി കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ട്രെയിനിന്‍റെ സാങ്കേതികത്തകരാറിനു പിന്നാലെ കേന്ദ്രസര്‍ക്കാരും കോൺഗ്രസും തമ്മിൽ വാദപ്രതിവാദങ്ങളും രൂക്ഷമായി. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമാണെന്നും അത് എങ്ങനെയാണ് നടത്തേണ്ടതെന്ന് കോൺഗ്രസ് നേതൃത്വം കാര്യമായി ചിന്തിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് മറുപടിയുമായി റയിൽവേ മന്ത്രി പീയൂഷ് ഗോയൽ രംഗത്തെത്തി. ഇന്ത്യൻ എൻജിനീയര്‍മാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തെയാണ് കോൺഗ്രസ് അധ്യക്ഷൻ അപമാനിച്ചതെന്നായിരുന്നു പീയൂഷ് ഗോയലിന്‍റെ പ്രസ്താവന. കോൺഗ്രസ് കുടുംബത്തിന് ആറ് പതിറ്റാണ്ട് നല്‍കിയിരുന്നുവെന്നും അത്രയും സമയം മതിയാകുമായിരുന്നില്ലേയെന്നും പീയൂഷ് ഗോയൽ തിരിച്ചു ചോദിച്ചു.
നിലവിൽ രാവിലെ ഡൽഹിയിൽ നിന്ന് വരണാസിയിലേയ്ക്കും വൈകിട്ട് തിരിച്ചും സര്‍വീസ് നടത്തുന്ന ഒരു സെമി ഹൈസ്പീഡ് ട്രെയിനാണ് അവതരിപ്പിച്ചിട്ടുള്ളത്. സമാന റൂട്ടുകളിൽ നൂറോളം പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ.