അയോദ്ധ്യ: വിശ്വഹിന്ദു പരിഷത്, ശിവസേന റാലികൾക്ക് മുന്നോടിയായി അയോദ്ധ്യയിൽ കനത്ത സുരക്ഷ. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് രണ്ടു റാലികൾ നടത്തുന്നത്. 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യത്തോടെയാണ് റാലികൾ നടക്കുന്നത്. രണ്ടു റാലികളിലുമായി സന്യാസിമാരുൾപ്പടെ രണ്ടു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.
വിഎച്ച്പി ഇന്ന് നാഗ്പൂരിലും ബെംഗലൂരുവിലും റാലി നടത്തും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ് ശിവസേനയുടെ റാലി ഇന്ന് നടക്കുന്നത്. ഒരു അനിഷ്ട സംഭവം പോലും ഇന്ന് നടക്കരുതെന്ന് കേന്ദ്രസർക്കാർ ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.അയോദ്ധ്യയെ 16 മേഖലകളായി തിരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോദ്ധ്യയിൽ ക്ഷേത്രം നിർമിക്കുനന്തിന് ഓർഡിനൻസോ നിയമനിർമാണമോ വേണമെന്നാണ് ആവശ്യം. കേന്ദ്രവും ഉത്തർപ്രദേശും ബിജെപി ഭരിച്ചിട്ടും ക്ഷേത്രനിർമാണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിൽ വിശ്വ ഹിന്ദു പരിഷത്തിനും ശിവസേനക്കും അതൃപ്തിയുണ്ട്.
വിഎച്ച്പി ഇന്ന് നാഗ്പൂരിലും ബെംഗലൂരുവിലും റാലി നടത്തും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ് ശിവസേനയുടെ റാലി ഇന്ന് നടക്കുന്നത്. ഒരു അനിഷ്ട സംഭവം പോലും ഇന്ന് നടക്കരുതെന്ന് കേന്ദ്രസർക്കാർ ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.അയോദ്ധ്യയെ 16 മേഖലകളായി തിരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോദ്ധ്യയിൽ ക്ഷേത്രം നിർമിക്കുനന്തിന് ഓർഡിനൻസോ നിയമനിർമാണമോ വേണമെന്നാണ് ആവശ്യം. കേന്ദ്രവും ഉത്തർപ്രദേശും ബിജെപി ഭരിച്ചിട്ടും ക്ഷേത്രനിർമാണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിൽ വിശ്വ ഹിന്ദു പരിഷത്തിനും ശിവസേനക്കും അതൃപ്തിയുണ്ട്.