ഛത്തീസ്ഗഡ്: രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങളിൽ കുറവ് രേഖപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് (Chhattisgarh) സംസ്ഥാനത്തെ ബിജാപുര് - സുക്മ (Bijapur - Sukma) ജില്ലകളുടെ അതിര്ത്തിയിലെ വനമേഖലയില് ഉണ്ടായ ആക്രമണത്തിൽ 22 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉദ്യോഗസ്ഥരിൽ പലരും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ മരണംസഖ്യ ഉയർന്നേക്കും. മാവോയിസ്റ്റ് ആക്രമണങ്ങളിൽ കുറവ് സംഭവിച്ചുവെന്ന കേന്ദ്ര സർക്കാരിൻ്റെ വാദത്തിന് തിരിച്ചടി നൽകുന്നതായിരുന്നു ഈ സംഭവം.
കഴിഞ്ഞ വർഷങ്ങളായി മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് (CRPF) ജവാന്മാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇതിന് മുൻപ് ഏറ്റവും വലിയ ഏറ്റുമുട്ടൽ ഉണ്ടായതും ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ തന്നെയാണ്. 2017 ഏപ്രിൽ 24ന് നടന്ന ഏറ്റുമുട്ടലിൽ 25 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 10 മുതൽ 12വരെ മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തു. തെക്കൻ സുക്മയിലെ ദോർണപാൽ-ജഗർഗുണ്ട റോഡിലെ ബുർക്കപാൽ ക്യാമ്പിലെ സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
2017 മാർച്ച് 11ന് സുക്മ ജില്ലയിൽ തന്നെയുണ്ടായ ഏറ്റുമുട്ടലിൽ 12 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രദേശത്തെ റോഡ് നിർമ്മാണത്തിന് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവർ. 2017 ഫെബ്രുവരി രണ്ടിന് ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ സുങ്കിക്ക് സമീപം വെച്ചുണ്ടായ ഏറ്റുമുട്ടലിൽ ഒഡീഷ പോലീസിലെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2016 ജൂലൈ 19ന് ബിഹാറിലെ ഔറംബാദിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
2014 ഡിസംബർ ഒന്നിന് സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 6 മാാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും 14 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. കസൽപാറ ഗ്രാമത്തിനടുത്തായിരുന്നു സംഭവം.
2015 ഓഗസ്റ്റ് 26ന് ഒഡീഷയിലെ മൽകാൻഗിരിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 6 ജവാന്മാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2015 ഏപ്രിൽ പത്ത് മുതൽ 13വരെ നടന്ന ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ 7 ജവാന്മാർ കൊല്ലപ്പെട്ടു. 2014 മെയ് 11ന് മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയി ജില്ലയിലെ ചമോർഷി ഡിവിഷനിൽ നടന്ന ആക്രമണത്തിൽ 7 പോലീസുകാർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2014 മാർച്ച് 11ന് സുക്മയിൽ നടന്ന ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
2013 മെയ് 25ന് ഛത്തീസ്ഗഡിലെ ദർബയിലെ മലയോര പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ 18 പേരാണ് മരിച്ചത്. 2010 ജൂൺ 29ന് ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 26 ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2010 ഏപ്രിൽ 6ന് സുക്മയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 70 സിആർപിഎഫും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
2010 ഫെബ്രുവരി 15ന് പശ്ചിമ ബംഗാളിലെ പാസ്ചിം മെഡിനിപൂർ ജില്ലയിലെ സിൽഡയിലെ സുരക്ഷാ ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടു. 2010 ഫെബ്രുവരി 15ന് പശ്ചിമ ബംഗാളിലെ പാസ്ചിം മെഡിനിപൂർ ജില്ലയിലെ സിൽഡയിലെ സുരക്ഷാ ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടു. 2009 ഒക്ടോബർ 8ന് നടന്ന ഗാഡ്ചിരോലിയിലെ പോലീസ് ഔട്ട് പോസ്റ്റിന് നേർക്ക് നടന്ന ആക്രമണത്തിൽ 17 പോലീസുകാർ കൊല്ലപ്പെട്ടു. 2009 ജൂലൈ 13ന് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലെ മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ മുപ്പത് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2008 ജൂൺ 29ന് ഒഡീഷയിൽ നടന്ന ഏറ്റുമുട്ടലിൽ 38 ഉദ്യോഗസ്ഥരാണ് മരിച്ചത്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉദ്യോഗസ്ഥരിൽ പലരും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ മരണംസഖ്യ ഉയർന്നേക്കും. മാവോയിസ്റ്റ് ആക്രമണങ്ങളിൽ കുറവ് സംഭവിച്ചുവെന്ന കേന്ദ്ര സർക്കാരിൻ്റെ വാദത്തിന് തിരിച്ചടി നൽകുന്നതായിരുന്നു ഈ സംഭവം.
കഴിഞ്ഞ വർഷങ്ങളായി മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് (CRPF) ജവാന്മാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇതിന് മുൻപ് ഏറ്റവും വലിയ ഏറ്റുമുട്ടൽ ഉണ്ടായതും ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ തന്നെയാണ്. 2017 ഏപ്രിൽ 24ന് നടന്ന ഏറ്റുമുട്ടലിൽ 25 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 10 മുതൽ 12വരെ മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തു. തെക്കൻ സുക്മയിലെ ദോർണപാൽ-ജഗർഗുണ്ട റോഡിലെ ബുർക്കപാൽ ക്യാമ്പിലെ സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
2017 മാർച്ച് 11ന് സുക്മ ജില്ലയിൽ തന്നെയുണ്ടായ ഏറ്റുമുട്ടലിൽ 12 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രദേശത്തെ റോഡ് നിർമ്മാണത്തിന് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവർ. 2017 ഫെബ്രുവരി രണ്ടിന് ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ സുങ്കിക്ക് സമീപം വെച്ചുണ്ടായ ഏറ്റുമുട്ടലിൽ ഒഡീഷ പോലീസിലെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2016 ജൂലൈ 19ന് ബിഹാറിലെ ഔറംബാദിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
2014 ഡിസംബർ ഒന്നിന് സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 6 മാാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും 14 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. കസൽപാറ ഗ്രാമത്തിനടുത്തായിരുന്നു സംഭവം.
2015 ഓഗസ്റ്റ് 26ന് ഒഡീഷയിലെ മൽകാൻഗിരിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 6 ജവാന്മാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2015 ഏപ്രിൽ പത്ത് മുതൽ 13വരെ നടന്ന ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ 7 ജവാന്മാർ കൊല്ലപ്പെട്ടു. 2014 മെയ് 11ന് മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയി ജില്ലയിലെ ചമോർഷി ഡിവിഷനിൽ നടന്ന ആക്രമണത്തിൽ 7 പോലീസുകാർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2014 മാർച്ച് 11ന് സുക്മയിൽ നടന്ന ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
2013 മെയ് 25ന് ഛത്തീസ്ഗഡിലെ ദർബയിലെ മലയോര പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ 18 പേരാണ് മരിച്ചത്. 2010 ജൂൺ 29ന് ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 26 ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2010 ഏപ്രിൽ 6ന് സുക്മയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 70 സിആർപിഎഫും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
2010 ഫെബ്രുവരി 15ന് പശ്ചിമ ബംഗാളിലെ പാസ്ചിം മെഡിനിപൂർ ജില്ലയിലെ സിൽഡയിലെ സുരക്ഷാ ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടു. 2010 ഫെബ്രുവരി 15ന് പശ്ചിമ ബംഗാളിലെ പാസ്ചിം മെഡിനിപൂർ ജില്ലയിലെ സിൽഡയിലെ സുരക്ഷാ ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടു. 2009 ഒക്ടോബർ 8ന് നടന്ന ഗാഡ്ചിരോലിയിലെ പോലീസ് ഔട്ട് പോസ്റ്റിന് നേർക്ക് നടന്ന ആക്രമണത്തിൽ 17 പോലീസുകാർ കൊല്ലപ്പെട്ടു. 2009 ജൂലൈ 13ന് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലെ മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ മുപ്പത് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2008 ജൂൺ 29ന് ഒഡീഷയിൽ നടന്ന ഏറ്റുമുട്ടലിൽ 38 ഉദ്യോഗസ്ഥരാണ് മരിച്ചത്.