ആപ്പ്ജില്ല

മുംബൈയിൽ ടൈംസ് നൗ ജേര്‍ണലിസ്റ്റിനെ ക്രൂരമായി തല്ലിച്ചതച്ചു

തനിക്കു നേരേയുണ്ടായ ആക്രമണം മുൻകൂട്ടി തയ്യാറാക്കിയിരുന്നതാണെന്ന് ടൈംസ് നൗ ജേര്‍ണലിസ്റ്റ് ഹെര്‍മൻ ഗോംസ്

Samayam Malayalam 15 Oct 2018, 8:34 am
മുംബൈ: മുംബൈയിലെ ടൈംസ് നൗ ജേര്‍ണലിസ്റ്റിനെയും സുഹൃത്തിനെയും അജ്‍ഞാതസംഘം ക്രൂരമായി തല്ലിച്ചതച്ചു. ജോര്‍ണലിസ്റ്റിൻ്റെ മുംബൈയിലെ വീടിന് മുന്നിലിട്ടാണ് അജ്ഞാതര്‍ ആക്രമണമഴിച്ചുവിട്ടത്. തനിക്കു നേരേയുണ്ടായ ആക്രമണം മുൻകൂട്ടി തയ്യാറാക്കിയിരുന്നതാണെന്ന് ടൈംസ് നൗ ജേര്‍ണലിസ്റ്റ് ഹെര്‍മൻ ഗോംസ് ചൂണ്ടിക്കാട്ടി. സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രതികൾ തൻ്റെ വീടിന് മുന്നിലുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam wTvDstwM


ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. ആക്രമികൾ വിരല്‍മടക്കുകള്‍ക്കു മീതെ ആയുധമായി ലോഹച്ചട്ട ധരിച്ചിരുന്നെന്നും ചോരതുപ്പും വരെ തങ്ങളെ തല്ലിയെന്നും ഹെര്‍മൻ പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറുകളായി അവര്‍ തല്ലാൻ കാരണം കാത്തിരിക്കുകയായിരുന്നെന്നും തൻ്റെ സുഹൃത്തിൻ്റെ ഫോൺ അവ‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഹെര്‍മൻ ചൂണ്ടിക്കാട്ടി.



സംഭവത്തെ തുടര്‍ന്ന് ഗാംദേവി പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പോലീസിന് ഇനിയും മനസിലാക്കാനായിട്ടില്ല.



ആക്രമകാരികളെ തനിക്കറിയില്ലെന്നും ഏത് വാര്‍ത്തയാണ് ഇവരെ പ്രകോപിപ്പിച്ചതെന്നറിയില്ലെന്നും ഹെര്‍മൻ പറയുന്നു. ഹെര്‍മൻ്റെ കണ്ണിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണിനുമുകളിൽ ആറ് സ്റ്റിച്ചുണ്ടെന്നും ശരീരത്തിൻ്റെ മറ്റുപലഭാഗങ്ങളിലും സാരമായ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.



അതിനിടെ ജേര്‍ണലിസ്റ്റിനെതിരെ നടന്ന ആക്രമ സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വെകിപ്പിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വൈകാതെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്