ആപ്പ്ജില്ല

'കോടതി പറഞ്ഞാൽ അംഗീകരിക്കും'; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കുന്നതിൽ തമിഴ്നാട് കോൺഗ്രസ്

കഴിഞ്ഞ ദിവസമാണ് കേസിലെ ഏഴ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണമുണ്ടായത്.

Samayam Malayalam 21 May 2021, 5:21 pm
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ഏഴ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യത്തിൽ പ്രതികരണമായി തമിഴ്നാട് കോൺഗ്രസ്. തങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല, അതേസമയം, കോടതി അവരെ പുറത്തിറക്കാൻ നിര്‍ദ്ദേശിച്ചാൽ കോണ്‍ഗ്രസ് അത് അംഗീകരിക്കും. അതിൽ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകരുത് എന്നു തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കി.
Samayam Malayalam TN congress
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ


രാജീവ് ഗാന്ധി വധക്കേസിന്റെ 30ാം വാര്‍ഷികമാണ് ഇന്ന്. 1991 മെയ് 21-ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ, തമിഴ് നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് എൽ ടി ടി ഇ തീവ്രവാദികളാലാണ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് കേസിലെ ഏഴ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണമുണ്ടായത്.

സർക്കാരിന്റെ ശുപാർശ രാഷ്‌ട്രപതി അംഗീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് നൽകിയ ശുപാർശകളിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്‌മയാണെന്നും കത്തിൽ സ്‌റ്റാലിൽ വ്യക്തമാക്കുന്നുണ്ട്. മൂന്ന് പതിനാണ്ടായി ജയിലിൽ കഴിയുന്ന ജനങ്ങളുടെ മോചനം തമിഴ്‌നാട് ജനത ആഗ്രഹിക്കുന്നുണ്ട്. നീണ്ട നാളത്തെ ജയിൽ വാസത്തിൽ പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണെന്നും രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഡിഎംകെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. നേരത്തേയും ഇതേ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. 2018 സെപ്റ്റംബർ 9ന് തമിഴ്‌നാട് സർക്കാർ ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കത്തിൽ സ്‌റ്റാലിൽ വ്യക്തമാക്കുന്നുണ്ട്. മോചനം ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപേക്ഷ പരിഗണിക്കുന്നതിൽ കാലതാമസം തുടരുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും സിബിഐയുടെയും നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്‌റ്റാലിൻ കത്തിൽ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്