സിപിഎം സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം സ്വന്തമാക്കിയെന്നുള്ള വാര്‍ത്തകളാണ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റ് പ്രധാന തലക്കെട്ടുകള്‍ പരിശോധിക്കാം.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; 44 സീറ്റില്‍ 22ലും ജയം
സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്. 44ല്‍ 22 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 17 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും അഞ്ചിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളും ജയം സ്വന്തമാക്കി. നേരത്തേ ഉണ്ടായിരുന്ന 23 സീറ്റില്‍ ഒരു സീറ്റാണ് എല്‍ഡിഎഫിന് നഷ്ടമായത്. എല്‍ഡിഎഫ് - 23, യുഡിഎഫ് - 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.
ബാലഭാസ്കറിന്റെ മരണവുമായി സ്വർണക്കടത്ത് കേസിന് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബാലഭാസ്കറിന്റെ മരണത്തിന് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാലഭാസ്കറിന്റെ മരണവുമായി സ്വർണക്കടത്ത് കേസിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
'ക്രമസമാധാന നില മെച്ചപ്പെട്ടു; കശ്മീരിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്'
ജമ്മൂ കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവസാനിപ്പിക്കാൻ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരുന്ന ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കശ്മീരിലെ രാഷ്ട്രപതിഭരണം നീട്ടുന്നത് സംബന്ധിച്ച് ലോക്സഭയിൽ ബിൽ കൊണ്ടുവന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
നെടുങ്കണ്ടം കസ്റ്റഡിമരണം: ആരെയും സംരക്ഷിക്കില്ല, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിമരണത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മോദി
മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികള്‍ നിരപരാധികളെ ഇല്ലാതാക്കുന്നു. സാമ്പത്തിക പുരോഗതിയെയും മതസ്വാതന്ത്രത്തെയും ഇത് പിന്നോട്ടടിക്കുമെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടിക്ക് മുമ്പായി ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക കൂടിക്കാഴ്ചയിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; 44 സീറ്റില്‍ 22ലും ജയം
സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്. 44ല്‍ 22 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 17 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും അഞ്ചിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളും ജയം സ്വന്തമാക്കി. നേരത്തേ ഉണ്ടായിരുന്ന 23 സീറ്റില്‍ ഒരു സീറ്റാണ് എല്‍ഡിഎഫിന് നഷ്ടമായത്. എല്‍ഡിഎഫ് - 23, യുഡിഎഫ് - 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.
ബാലഭാസ്കറിന്റെ മരണവുമായി സ്വർണക്കടത്ത് കേസിന് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബാലഭാസ്കറിന്റെ മരണത്തിന് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാലഭാസ്കറിന്റെ മരണവുമായി സ്വർണക്കടത്ത് കേസിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
'ക്രമസമാധാന നില മെച്ചപ്പെട്ടു; കശ്മീരിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്'
ജമ്മൂ കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവസാനിപ്പിക്കാൻ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരുന്ന ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കശ്മീരിലെ രാഷ്ട്രപതിഭരണം നീട്ടുന്നത് സംബന്ധിച്ച് ലോക്സഭയിൽ ബിൽ കൊണ്ടുവന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
നെടുങ്കണ്ടം കസ്റ്റഡിമരണം: ആരെയും സംരക്ഷിക്കില്ല, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിമരണത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മോദി
മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികള്‍ നിരപരാധികളെ ഇല്ലാതാക്കുന്നു. സാമ്പത്തിക പുരോഗതിയെയും മതസ്വാതന്ത്രത്തെയും ഇത് പിന്നോട്ടടിക്കുമെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടിക്ക് മുമ്പായി ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക കൂടിക്കാഴ്ചയിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി.