ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധര്‍ ഇന്ത്യയുടെ വാക്സിൻ കണ്ടെത്തൽ സംബന്ധിച്ച പ്രഖ്യാപനത്തിനു നേര്‍ക്ക് മുഖം ചുളിച്ചതിനു പിന്നാലെ പാര്‍ലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് നിര്‍ദേശവുമായി ആരോഗ്യവിദഗ്ധര്‍. ഓഗസ്റ്റ് 15ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ്-19 വാക്സിൻ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ വിപണിയിലെത്താൻ 2021 മാര്‍ച്ച് വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്ര സാങ്കേതിക സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കയ വിവരം. ഇതിനു മുൻപായി രാജ്യത്ത് തദ്ദേശീയമായി വാക്സിൻ പുറത്തിറങ്ങാനുള്ള സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസറായ പ്രൊഫസര്‍ കൃഷ്ണസ്വാമി വിജയരാഘവൻ, കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻ്റ് ഇൻഡസ്ട്രിയൽ റിസര്‍ച്ച്, ശാസ്ത്ര സാങ്കേതിക മന്ത്രാലയം തുടങ്ങിയവരുടെ പ്രതിനിധികളടെ സാന്നിധ്യത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ ഐസിഎംആര്‍; പരീക്ഷണം 12 ഇടത്ത്
കൊവിഡ്-19നെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്സിൻ ഓഗസ്റ്റ് 15ന് പുറത്തിറക്കാനാകുമെന്ന് ഐസിഎംആര്‍ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ക്ക് അയച്ച കത്തിൽ പരാമര്‍ശിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ ഈ ലക്ഷ്യം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിശദീകരണവുമായി ഐസിഎംആര്‍ രംഗത്തെത്തി. നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ ചുവപ്പുനാടകള്‍ ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു കത്തയച്ചതെന്നായിരുന്നു വിശദീകരണം.
Also Read: കൊവിഡ്: ചൈനയ്ക്ക് വളരെ മുൻപേ അറിയാമായിരുന്നു; ലോകാരോഗ്യ സംഘടന അനങ്ങിയില്ല: വെളിപ്പെടുത്തൽ
കൊവിഡ്-19നെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിൻ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും രാജ്യത്തെ മുതിര്‍ന്ന ആരോഗ്യവിദഗ്ധര്‍ പാര്‍ലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു. കോൺഗ്രസ് എംപിയായ ജയറാം രമേശാണ് സമിതി അധ്യക്ഷൻ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് വാക്സിനായ കൊവാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ വിപണിയിലെത്താൻ 2021 മാര്‍ച്ച് വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്ര സാങ്കേതിക സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കയ വിവരം. ഇതിനു മുൻപായി രാജ്യത്ത് തദ്ദേശീയമായി വാക്സിൻ പുറത്തിറങ്ങാനുള്ള സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസറായ പ്രൊഫസര്‍ കൃഷ്ണസ്വാമി വിജയരാഘവൻ, കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻ്റ് ഇൻഡസ്ട്രിയൽ റിസര്‍ച്ച്, ശാസ്ത്ര സാങ്കേതിക മന്ത്രാലയം തുടങ്ങിയവരുടെ പ്രതിനിധികളടെ സാന്നിധ്യത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ ഐസിഎംആര്‍; പരീക്ഷണം 12 ഇടത്ത്
കൊവിഡ്-19നെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്സിൻ ഓഗസ്റ്റ് 15ന് പുറത്തിറക്കാനാകുമെന്ന് ഐസിഎംആര്‍ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ക്ക് അയച്ച കത്തിൽ പരാമര്‍ശിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ ഈ ലക്ഷ്യം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിശദീകരണവുമായി ഐസിഎംആര്‍ രംഗത്തെത്തി. നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ ചുവപ്പുനാടകള്‍ ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു കത്തയച്ചതെന്നായിരുന്നു വിശദീകരണം.
Also Read: കൊവിഡ്: ചൈനയ്ക്ക് വളരെ മുൻപേ അറിയാമായിരുന്നു; ലോകാരോഗ്യ സംഘടന അനങ്ങിയില്ല: വെളിപ്പെടുത്തൽ
കൊവിഡ്-19നെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിൻ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും രാജ്യത്തെ മുതിര്‍ന്ന ആരോഗ്യവിദഗ്ധര്‍ പാര്‍ലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു. കോൺഗ്രസ് എംപിയായ ജയറാം രമേശാണ് സമിതി അധ്യക്ഷൻ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് വാക്സിനായ കൊവാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.