ശ്രീനഗര്‍: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പ്രധാന ദേശീയപാതയിൽ രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. ബാരാമുള്ള മുതൽ ഉധംപുര്‍ വരെയുള്ള 270 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയിൽ ഗതാഗതം നിരോധിച്ചതോടെ നൂറുകണക്കിന് വാഹനങ്ങല്‍ കുരുക്കിൽപ്പെട്ടു. ഞായര്‍, ബുധൻ ദിവസങ്ങളിലാണ് ഗതാഗതനിയന്ത്രണമുള്ളത്. സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനായാണ് ഗതാഗതം നിയന്ത്രിച്ചത്. കര്‍ശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ അവശ്യ സര്‍വീസുകളെ മാത്രമാണ് ഹൈവേയിലൂടെ കടത്തി വിടുന്നത്. അത്യാവശ്യമുള്ള വാഹനങ്ങള്‍ക്ക് മാത്രം യാത്രാപാസുകള്‍ അനുവദിച്ചു നൽകാൻ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ അനന്ത്നാഗിൽ നിന്നുള്ള ഒരു വിവാഹസംഘത്തിന് ഹൈവേ വഴി കടന്നു പോകാൻ അനുമതി നല്കി. എന്നാൽ 12 പേര്‍ക്ക് മാത്രമാണ് വരനൊപ്പം പോകാൻ അനുമതി ലഭിച്ചത്.
അതേസമയം, പുതിയ ഗതാഗത പരിഷ്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റു പൊതുസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇതിനു മുൻപ് പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്നും സുരക്ഷാക്രമീകരണങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പുതിയ പരിഷ്കരണത്തിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ ചാവേറാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര് മരിച്ചിരുന്നു. ഇത്തരം സുരക്ഷാപ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ നടപടി.
അതേസമയം, പുതിയ ഗതാഗത പരിഷ്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റു പൊതുസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇതിനു മുൻപ് പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്നും സുരക്ഷാക്രമീകരണങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പുതിയ പരിഷ്കരണത്തിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ ചാവേറാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര് മരിച്ചിരുന്നു. ഇത്തരം സുരക്ഷാപ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ നടപടി.