ആപ്പ്ജില്ല

ഐഎസിന് വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തുവെന്ന് സുബഹാനി ഹാജി

2014ൽ ഐഎസിൽ നിന്ന് തിരിച്ചെത്തിയ മുംബൈ സ്വദേശി അരീബ് മജീദും സുബഹാനിയുമാണ് ഐഎസ് റിക്രൂട്ട്‍മെൻ്റിലെ പ്രധാന കണ്ണികൾ

TNN 7 Oct 2016, 12:53 pm
ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് അറസ്റ്റിലായ സുബഹാനി ഹാജ മൊയ്‌ദീൻ എൻഐഎക്കു സുപ്രധാന വിവരങ്ങൾ നൽകി. ഇടുക്കി സ്വദേശിയായ സുബഹാനി ദക്ഷിണേന്ത്യയിൽ പലയിടത്തായി ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 60 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രമുഖനായിരുന്നു സുബഹാനിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
Samayam Malayalam month jihadi
ഐഎസിന് വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തുവെന്ന് സുബഹാനി ഹാജി


2014ൽ ഐഎസിൽ നിന്ന് തിരിച്ചെത്തിയ മുംബൈ സ്വദേശി അരീബ് മജീദും സുബഹാനിയുമാണ് ഐഎസ് റിക്രൂട്ട്‍മെൻ്റിലെ പ്രധാന കണ്ണികൾ. സുബഹാനിയുടെ മേൽ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. 2015 ഏപ്രിലിലാണ് ഐഎസിൽ പ്രവർത്തിക്കാനായി വീടുപേക്ഷിച്ചു പോയതെന്ന് സുബഹാനി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ആദ്യം ഇറാഖിൽ എത്തിയ സുബഹാനി പിന്നീട് ഇസ്താൻബുള്ളിലേക്കു കടന്നു. മൊസൂളിൽ വെച്ച് ഐഎസ് അംഗങ്ങൾ ആക്രമണങ്ങൾ നടത്താനുള്ള പരിശീലനം താൻ ഉൾപ്പടെയുള്ള പാകിസ്ഥാൻ,അഫ്ഘാനിസ്ഥാൻ ,ഓസ്‌ട്രേലിയ,ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സംഘത്തിന് നൽകിയെന്നും സുബഹാനി സമ്മതിച്ചു. പിന്നീട് തന്നെ ഇറാഖിലെ ബൈജിയിൽ കുർദുകളെ നേരിടാൻ അയച്ചെന്നും 100 യുഎസ് ഡോളർ മാസശമ്പളമായി നൽകിയെന്നും സുബഹാനി പറഞ്ഞു.

പിന്നീട് ഇന്ത്യൻ കോൺസുലേറ്റ് വഴിയാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. തിരുനെൽവേലിയിൽ ഒരു ജൂവലറിയിൽ സെയ്ൽസ്‍മാനായി ജോലി ചെയ്തു വരുന്നതിനിടെ വീണ്ടും ഐഎസ് നേതൃത്വവുമായി ഇന്‍റര്‍നെറ്റ് വഴി ബന്ധപ്പെട്ടു. വിവിധയിടങ്ങളില്‍ സ്‍ഫോടനം നടത്തുന്നതിന് ശിവകാശിയിൽ നിന്ന് സ്‍ഫോടകവസ്തുക്കൾ ശേഖരിക്കാനിരിക്കെയായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. കേരളഹൈക്കോടതി ജഡ്‍ജിയെയും ആർഎസ്എസ് നേതാക്കളെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.

Trained at Mosul, I fought Iraqi forces, was paid $100/month: Jihadi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്