ആപ്പ്ജില്ല

'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ'; വിവാദ മുദ്രാവാക്യത്തിൽ കുടുങ്ങി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

വിവാദ പരാമർശനം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രസംഗത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

Samayam Malayalam 28 Jan 2020, 12:05 pm

ഹൈലൈറ്റ്:

  • തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
  • പരിശോധിച്ച് വ്യക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ.
  • പ്രതിഷേധിച്ച് കോൺഗ്രസും ആം ആദ്‌മിയും.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project (25)
വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: 'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ' എന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂറിൻ്റെ വിവാദ മുദ്രാവാക്യത്തിൽ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവാദ പരാമർശം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടു.
Also Read: കൊറോണ ഭീതിയിൽ ഗതാഗത സൗകര്യങ്ങൾ നിലച്ചു; ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ ചൈനയിലേക്ക് പ്രത്യേക വിമാനം?

അനുരാഗ് താക്കൂര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് 'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ' എന്ന മുദ്രാവാക്യം മുഴങ്ങിയത്. പ്രവർത്തകരെ കൊണ്ട് അദ്ദേഹം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്‌തു. ഈ സമയം റിതാല മണ്ഡലത്തിലെ ബിജെപി സ്ഥനാർഥി മനോജ് ചൗധരിയും മുതിർന്ന നേതാവ് ഗിരിരാജ് സിങും വേദിയിലുണ്ടായിരുന്നു.

പ്രസംഗത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'ദേശ് കെ ഗദ്ദറോണ്‍' എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ നിലപാട് വ്യക്തമാക്കി അനുരാഗ് താക്കൂർ രംഗത്തെത്തി. എല്ലാവരും വീഡിയോ ദൃശ്യങ്ങൾ മുഴുവൻ കാണണം. ഡൽഹിയിലെ ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 'അതിർത്തിയിൽ സംഘർഷം പുകയുന്നു'; ജമ്മുവിൽ പാക് ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടു

അനുരാഗ് താക്കൂറിൻ്റെ നിലപാടിനെതിരെ കോൺഗ്രസും ആം ആദ്‌മിയും രംഗത്തുവന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു. രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്